കണ്ണൂര്‍: വൈദ്യുതി ലൈനിലെ ജോലിക്കിടെയുണ്ടാകുന്ന അപകടങ്ങളില്‍ മരിക്കുന്ന കരാര്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ കെഎസ്‌ഇബിയ്‌ക്ക് വിവേചനം.
അഞ്ച് ലക്ഷത്തിന് മുകളിലുള്ള അടങ്കല്‍ തുകയുള്ള കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരുടെ തൊഴിലാളികള്‍ മരണപ്പെടുകയാണെങ്കില്‍ നഷ്ടപരിഹാരം കെഎസ്‌ഇബി നല്‍കില്ല. നഷ്ടപരിഹാരം നല്‍കുന്നതില്‍ ബോര്‍ഡിന് ഉത്തരവാദിത്തമില്ലെന്നാണ് കെഎസ്‌ഇബിയില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖകളില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
ജോലിക്കിടെ അപകടമരണം സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് എംപ്ലോയീസ് കോമ്ബൻസേഷൻ ആക്‌ട് 1923 പ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. ഇതനുസരിച്ച് അഞ്ച് ലക്ഷം രൂപ വരെ അടങ്കല്‍ തുകയുടെ കരാര്‍ ജോലികള്‍ ചെയ്യുന്നതിനിടയില്‍ ജീവൻ നഷ്ടപ്പെട്ടാല്‍ മാസവേതനത്തിനും പ്രായത്തിനും ആനുപാതികമായ സാമ്ബത്തിക സഹായം നല്‍കണം. ഇതിന് പുറമേ ശവസംസ്‌കാര ചെലവിനായി 5,000 രൂപയും നല്‍കേണ്ടതുണ്ട്.
അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ അടങ്കല്‍ തുകയുടെ ജോലികള്‍ ഏറ്റെടുക്കുന്ന കരാറുകാരൻ ഇയാളുടെ കീഴില്‍ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികള്‍ക്കും അപകട ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അപകട മരണം സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഇതിലൂടെ നഷ്ടപരിഹാരം ഉറപ്പു വരുത്തണം എന്നാണ് കെഎസ്‌ഇബി നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനടിയില്‍ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിയ്‌ക്കിടെ ജീവൻ നഷ്ടമായത് 79 പേര്‍ക്കാണ്. 2016 ഏപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്. ഒരു വര്‍ഷം ശരാശരി 11 പേര്‍ക്ക് വൈദ്യുതി ലൈനിലെ ജോലിക്കിടെ ജീവൻ നഷ്ടമാകുന്നുണ്ട്. എന്നാല്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷാ ഉറപ്പ് വരുത്തുകയോ ധനസഹായം വര്‍ദ്ധിപ്പിക്കുകയോ കെഎസ്‌ഇബി ചെയ്തിട്ടില്ല.