എസ്‌എഫ്‌ഐ നേതാവിന്റെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ സര്‍വകലാശാലയ്ക്ക് തലയൂരാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല.
നമ്മുടെ നാട്ടില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത എസ്‌എഫ്‌ഐക്കാരൻ ജയിക്കുന്നു. പരീക്ഷയെഴുതാത്ത എസ്‌എഫ്‌ഐക്കാരൻ ജയിക്കുന്നു. വിദ്യാ വിജയന്മാര്‍ക്കും വീണാ വിജയന്മാര്‍ക്കും എന്തും ആകാമെന്ന അവസ്ഥയാണെന്നും എന്ത് കൊള്ളരുതായ്മയ്ക്കും മുന്നില്‍ എസ്‌എഫ്‌ഐ നേതാക്കളുണ്ടെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
തട്ടിപ്പിന്റെ മഹാരഥൻമാരായി എസ്‌എഫ്‌ഐ മഹാരാജാസ് പോലുള്ള കോളജുകളില്‍ വിലസുകയാണ്. വ്യാജ ഡിഗ്രിക്കാരെ ന്യായീകരിക്കുന്നത് സിപിഐഎമ്മിന്റെ അപചയമാണെന്നും തുടര്‍ ഭരണത്തിന്റെ അപചയമായാണ് ഇതിനെ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൂടാതെ
ലോക കേരള സഭയും തട്ടിപ്പാണ്. എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതി ഉള്ളത് കൊണ്ടാണെന്നും അഴിമതി പണം പോകുന്നത് മുഖ്യമന്ത്രിയുടെ മകന്റെ അമ്മായിയപ്പന്റെ കമ്ബനിയിലേക്കാണെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. മുഹമ്മദ് റിയാസിന്റെ ബാധ്യതയാണ് മുഖ്യമന്ത്രിയെ ന്യായീകരിക്കുക എന്നത്. മരുമോൻ മുഖ്യമന്ത്രിയെ ന്യായീകരിച്ചാലും മറ്റ് മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടികാണിച്ചു.