1991ലാണ് ഭുയിയാനെ 42 വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. 2001ല്‍ ഇദ്ദേഹത്തെ ആരാച്ചാരായി നിയമിച്ചു. തുടര്‍ന്ന് ജല്ലാദ് (ആരാച്ചാര്‍) എന്ന പേര് ഭുയിയാനു ലഭിച്ചു. ഓരോ വധശിക്ഷ നടപ്പാക്കുന്പോഴും ഭുയിയാന് രണ്ടു മാസം ശിക്ഷായിളവ് ലഭിച്ചിരുന്നു.
ഇങ്ങനെ 26 പേരെ തൂക്കിലേറ്റിയതിലൂടെ നാലു വര്‍ഷവും നാലു മാസവും ശിക്ഷായിളവ് ലഭിച്ചു. നല്ല പെരുമാറ്റത്തിന്‍റെ ഭാഗമായി പത്തുവര്‍ഷവും ശിക്ഷയില്‍ ഇളവു നല്കി.
“വികാരവിക്ഷോഭത്തോടെയാണ് ഓരോ വധശിക്ഷയും നടപ്പാക്കിയത്. ഞാൻ അതു ചെയ്തില്ലെങ്കില്‍ മറ്റാരെങ്കിലും ചെയ്യുമെന്ന് എനിക്കറിയാം. അധികൃതര്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചു. മുനീര്‍ എന്നയാളുടെ വധശിക്ഷ നടപ്പാക്കിയത് ഒരിക്കലും മറക്കാനാകില്ല, അവസാന ആഗ്രഹം എന്താണെന്നു ചോദിച്ചപ്പോള്‍, അയാള്‍ ആവശ്യപ്പെട്ടത് ഒരു സിഗരറ്റാണ്”-ഷാജഹാൻ ഭുയിയാൻ പറഞ്ഞു. ജയിലില്‍ വച്ചു സൗഹൃദത്തിലായ ആളുടെ വീട്ടിലേക്കാണ് ഇപ്പോള്‍ പോകുന്നതെന്ന് ഭുയിയാൻ പറഞ്ഞു. ഒരു സഹോദരിയും സഹോദരീപുത്രനും ഉണ്ടെങ്കിലും ജയിലിലായശേഷം അവരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ഭുയിയാൻ കൂട്ടിച്ചേര്‍ത്തു.