Saturday, December 9, 2023
HomeKeralaകാലിടറി വെളിച്ചെണ്ണ; വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി വര്‍ധിച്ചു

കാലിടറി വെളിച്ചെണ്ണ; വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി വര്‍ധിച്ചു

കൊച്ചി: വിദേശ ഭക്ഷ്യയെണ്ണ പ്രവാഹത്തിനു മുന്നില്‍ വെളിച്ചെണ്ണയ്ക്ക് കാലിടറുന്നു, പച്ചത്തേങ്ങ സംഭരണം അനുകൂല തരംഗം സൃഷ്ടിച്ചില്ല.
റബറിനെ ചവിട്ടിത്താഴ്ത്താനുള്ള ഉത്തരേന്ത്യൻ നീക്കത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാൻ ഉത്പാദകര്‍ ക്ലേശിക്കുന്നു. അനുകൂല കാലാവസ്ഥ ഏലം ഉത്പാദകര്‍ക്ക് ആശ്വാസം പകര്‍ന്നു. കുരുമുളക് വില മാസത്തിന്‍റെ ആദ്യ പകുതിയില്‍ സ്റ്റെഡി.
ഭക്ഷ്യയെണ്ണ ഇറക്കുമതിയിലെ കുതിച്ചുചാട്ടം ആഭ്യന്തര എണ്ണ ക്കുരു കര്‍ഷകരെ വട്ടം കറക്കുന്നു. രാജ്യത്തെ വിവിധ തുറമുഖങ്ങളിലായി ഓഗസ്റ്റില്‍ 18.52 ലക്ഷം ടണ്‍ പാചകയെണ്ണ ഇറക്കുമതി നടത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച്‌ ഇറക്കുമതി 34.69 ശതമാനം ഉയര്‍ന്നു, അന്ന് വരവ് 13.75 ലക്ഷം ടണ്ണായിരുന്നു. ഇതിനു പുറമേ ശുദ്ധീകരിക്കാത്ത എണ്ണകളും വൻതോതില്‍ ഇറക്കുമതി നടത്തുന്നുണ്ട്.

ആഭ്യന്തര എണ്ണക്കുരു ഉത്പാദനം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ അമിത ഇറക്കുമതി കര്‍ഷകതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാവും. പാം ഓയില്‍, സോയാബീൻ, സൂര്യകാന്തി എണ്ണകളാണ് ഇറക്കുമതിയില്‍ മുന്നില്‍. വെളിച്ചെണ്ണയ്ക്ക് നേരിട്ട വിലയിടിവ് കൊപ്രയെയും ബാധിച്ചു. വിപണിയിലെ മാന്ദ്യം മൂലം വൻകിട ചെറുകിട മില്ലുകാര്‍ കൊപ്ര ശേഖരിക്കാതെ പിന്തിരിയുന്നത് നാളികേരോത്പന്നങ്ങളെ മൊത്തത്തില്‍ തളര്‍ത്തി. നാഫെഡിനു വേണ്ടി പച്ചത്തേങ്ങ സംഭരണം തുടങ്ങിയതും അനുകൂല തരംഗം സൃഷ്ടിച്ചില്ല.

ഇന്ത്യയിലെ ഉത്സവ സീസണ്‍ മുന്നില്‍ക്കണ്ട് ഇന്തോനേഷ്യയും മലേഷ്യയും വൻതോതില്‍ പാം ഓയില്‍ ഇന്ത്യയിലേയ്ക്ക് ഇതിനകം കയറ്റുമതി നടത്തി. കൊച്ചിയില്‍ പാം ഓയില്‍ 8400 രൂപയിലേയ്ക്ക് ഇടിഞ്ഞത് കൊപ്രയാട്ട് മില്ലുകാരുടെ നെഞ്ചിടിപ്പ് ഇരട്ടിപ്പിച്ചു. ഇറക്കുമതി എണ്ണകള്‍ വിപണി നിയന്ത്രണം കൈപ്പിടിയില്‍ ഒതുക്കിയതോടെ വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ആവശ്യം ചുരുങ്ങി. ഒരുമാസമായി 8150 രൂപയില്‍ സ്റ്റെഡിയായി നീങ്ങിയ കൊപ്ര വാരാന്ത്യം 8000ത്തിലേയ്ക്ക് ഇടിഞ്ഞു. കോഴിക്കോട് 8500ഉ ും കാങ്കയത്ത് വില 7750 രൂപയുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular