ന്യൂഡല്‍ഹി: രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാല സ്ഥിതിചെയ്യുന്ന പശ്ചിമ ബംഗാളിലെ ശാന്തിനികേതൻ പട്ടണം യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയില്‍.
ശാന്തിനികേതനെ പൈതൃകപ്പട്ടികയിലുള്‍പ്പെടുത്തിയതായും ഇന്ത്യക്ക് അഭിനന്ദനമറിയിക്കുന്നതായും യുനെസ്കോ സമൂഹമാധ്യമമായ ‘എക്സി’ല്‍ കുറിച്ചു.
ബിര്‍ഭും ജില്ലയിലുള്ള ശാന്തിനികേതന് യുനെസ്കോയുടെ പൈതൃക പദവി ലഭിക്കാൻ ഇന്ത്യ ഏറെ നാളായി പരിശ്രമിക്കുകയായിരുന്നു. അന്താരാഷ്ട്ര ഉപദേശക സമിതിയായ ഐകോമോസ് ശാന്തിനികേതനെ മാസങ്ങള്‍ക്കുമുമ്ബ് ശിപാര്‍ശ ചെയ്തിരുന്നു.
ടാഗോറാല്‍ 1901ലാണ് ശാന്തിനികേതൻ സ്ഥാപിച്ചത്. 1921ല്‍ ഇവിടെ വിശ്വഭാരതി സര്‍വകലാശാല നിലവില്‍ വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിശ്വഭാരതി സര്‍വകലാശാലയുടെ ചാൻസലര്‍. ശാന്തിനികേതൻ യുനെസ്കോയുടെ പട്ടികയിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.