വാഷിങ്ടണ്‍: താൻ യു.എസ് പ്രസിഡന്റായാല്‍ എച്ച്-1 ബി വിസ സമ്ബ്രദായം നിര്‍ത്തുമെന്ന് റിപ്പബ്ലിക് പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാൻ മത്സര രംഗത്തുള്ള ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി.
എച്ച്-1 ബി വിസ ഒരു തരത്തിലുള്ള അടിമത്തമാണെന്നും ലോട്ടറി സമ്ബ്രദായത്തിന് പകരം യഥാര്‍ഥ യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രവേശനമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദഗ്ധ തൊഴിലുകളില്‍ വിദേശികളെ നിയമിക്കാൻ അമേരിക്കൻ കമ്ബനികളെ അനുവദിക്കുന്ന നോണ്‍ ഇമിഗ്രന്റ് വിസയാണ് എച്ച്-1 ബി. പതിനായിരക്കണക്കിന് ഇന്ത്യൻ, ചൈനീസ് തൊഴിലാളികളാണ് ഇതുപയോഗിച്ച് യു.എസില്‍ ജോലിയെടുക്കുന്നത്. ഇവരെ ആശങ്കയിലാക്കുന്നതാണ് വിവേകിന്റെ പ്രസ്താവന. അദ്ദേഹത്തിന്റെ മുൻ കമ്ബനി റോവന്റ് സയൻസസ് 29 തവണ ഈ വിസ സമ്ബ്രദായം ഉപയോഗിച്ചിട്ടുണ്ട്.
നിലവില്‍, എച്ച്-1 ബി വിസയുടെ നാലില്‍ മൂന്ന് ഭാഗവും ഇന്ത്യക്കാരാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. എച്ച്-1 ബി വിസയിലൂടെ വിദഗ്ധ വിദേശ തൊഴിലാളികളുടെ പ്രവേശനം ഇരട്ടിയാക്കാൻ നിര്‍ദേശിക്കുന്ന ബില്‍ ഇന്ത്യൻ വംശജനായ യു.എസ് പ്രതിനിധി സഭാംഗം രാജ കൃഷ്ണമൂര്‍ത്തി കഴിഞ്ഞ ജൂലൈയില്‍ അവതരിപ്പിച്ചിരുന്നു. പ്രതിവര്‍ഷം ലഭ്യമായ എച്ച്-1 ബി വിസകളുടെ എണ്ണം 65,000ല്‍നിന്ന് 1,30,000 ആയി ഉയര്‍ത്താനാണ് ബില്ലിലൂടെ ലക്ഷ്യമിട്ടത്.