Saturday, July 27, 2024
HomeKeralaകംബോഡിയ മനുഷ്യക്കടത്ത്: അന്വേഷണം ആരംഭിച്ചതായി പാലക്കാട് എസ്പി

കംബോഡിയ മനുഷ്യക്കടത്ത്: അന്വേഷണം ആരംഭിച്ചതായി പാലക്കാട് എസ്പി

പാലക്കാട്: ഡാറ്റാ എൻട്രി ജോലികളുടെ പേരില്‍ കേരളത്തില്‍ നിന്ന് കംബോഡിയയിലേക്ക് മനുഷ്യകടത്ത് നടത്തിയെന്ന കേസില്‍ അന്വേഷണം ആരംഭിച്ചതായി പാലക്കാട് എസ്പി ആര്‍ ആനന്ദ്.

തട്ടിപ്പില്‍ ഇരയായ മലമ്ബുഴ സ്വദേശിയുടെ പരാതിയിലാണ് നടപടി. യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലേക്കയച്ച ഏജന്റുമാര്‍ക്കെതിരെ കൃത്യമായി അന്വേഷണം നടത്തുമെന്ന് എസ് പി പറഞ്ഞു. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കും. നിലവില്‍ മലമ്ബുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പാലക്കാട് എസ് പി ആര്‍ ആനന്ദ്‌ പറഞ്ഞു.

കംബോഡിയയിലെ സൈബര്‍ തട്ടിപ്പ് കമ്ബനികള്‍ക്ക് മലയാളി യുവാക്കളെ എത്തിച്ചു നല്‍കിയ കമ്ബനിക്കെതിരെ കൂടുതല്‍ പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഏജന്റ് ഭീഷണിപ്പെടുത്തിയെന്നും പണം തട്ടിയെന്നുമടക്കമുള്ള പരാതിയുമായാണ് യുവാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ജോലിക്കായി ലക്ഷക്കണക്കിന് രൂപ ഏജന്റുമാര്‍ പല രീതിയില്‍ വാങ്ങിയെന്നും പണം തിരിച്ച്‌ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും യുവാക്കള്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പാലക്കാട് മലമ്ബുഴ സ്വദേശിയായ യുവാവാണ് കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഡാറ്റാ എൻട്രി ജോലിയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കമ്ബോഡിയയിലേക്ക് എത്തിച്ചത്, എന്നാല്‍ മാട്രിമോണിയല്‍ സൈറ്റുകളിലൂടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ച്‌ ഇന്ത്യൻ യുവാക്കളില്‍ നിന്ന് തട്ടിപ്പിലൂടെ പണം കവരുന്നതായിരുന്നു ജോലി. തട്ടിപ്പിന് കൂട്ടുനില്‍ക്കാൻ യുവാക്കള്‍ വിസമ്മതിച്ചപ്പോള്‍ കമ്ബനിയില്‍ ഉണ്ടായിരുന്നവര്‍ മാരകമായി മര്‍ദ്ദിച്ചെന്നും പാസ്പോര്‍ട്ട് വാങ്ങിവെച്ച്‌ കമ്ബനിയില്‍നിന്ന് പുറത്താക്കിയെന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ യുവാക്കള്‍ പരാതിപ്പെട്ടു. പാസ്പോര്‍ട്ട് വിട്ടുനല്‍കാൻ ഇന്ത്യയില്‍ നിന്ന് 74,000 രൂപ നല്‍കിയാണ് യുവാക്കളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

RELATED ARTICLES

STORIES

Most Popular