ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സുഖമില്ലാതെ കഴിയുന്ന അച്ഛനെ ശുശ്രൂഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനീഷ് ഹർജി സമർപ്പിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു തവണ ബെംഗളൂരു പ്രത്യേക കോടതി (സെഷൻസ് കോടതി) ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഒക്ടോബർ 29നാണു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്‌തത്. ഒരു വർഷമായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു ബിനീഷ്.
ലഹരി ഇടപാട് കേസിൽ പിടിയിലായ അനൂപ് മുഹമ്മദുമായി ചേർന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡിയുടെ അന്വേഷണത്തിൽ വ്യക്തമായത്. ഇടപാടിൽ ബിനീഷിന് പങ്കുണ്ടെന്നും ഇതിലൂടെ കോടിക്കണക്കിന് രൂപ സ്വന്തമാക്കിയെന്നും ഇ.ഡി പറഞ്ഞിരുന്നു.