കല്‍പ്പറ്റ: പുല്‍പ്പള്ളി സഹ. ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സജീവൻ കൊല്ലപ്പള്ളിയെ ഇ ഡി അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത സജീവനെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കി ഇ.ഡി കസ്റ്റഡിയില്‍ വാങ്ങി.
ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ സൂത്രധാരനായിരുന്നു സജീവൻ കൊല്ലപ്പള്ളി. വായ്പാ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന സജീവനെ രണ്ടുമാസം മുമ്ബ് സുല്‍ത്താൻ ബത്തേരിയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജയില്‍വാസം അനുഷ്ഠിച്ച സജീവൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. വായ്പാ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍.
വായ്പാ തട്ടിപ്പിന് ഇരയായി ആത്മഹത്യചെയ്ത രാജേന്ദ്രൻ നായരുടെയും തട്ടിപ്പിനിരയായ ഡാനിയേലിന്റെയും പരാതിയെ തുടര്‍ന്ന് വഞ്ചനാകുറ്റം ,ആത്മഹത്യാ പ്രേരണാകുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം സജീവനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നത്.