2008ലെ വലിയ സാമ്ബത്തിക പ്രതിസന്ധിക്ക് ശേഷം, അയര്‍ലൻഡ് അതിന്‍റെ ബാങ്കിംഗ് വ്യവസായം പരിഷ്കരിക്കുന്നതിന് ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. സമ്ബദ്‌വ്യവസ്ഥയെ ഇന്നത്തെ നിലയില്‍ എത്തിക്കാൻ പൊതുമേഖല വേതനം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു.
കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് നികുതി സങ്കേതങ്ങളിലൊന്നാണ് അയര്‍ലൻഡ്. ബഹുരാഷ്ട്ര കമ്ബനികളായ ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ളവയില്‍ നിന്നും നികുതിയിനത്തില്‍ സമീപ വര്‍ഷങ്ങളില്‍ ഐറിഷ് സമ്ബദ്‌വ്യവസ്ഥയിലേക്ക് 50 ശതമാനത്തിലധികമാണ് കൂട്ടിച്ചേര്‍ത്തത്.
നെതര്‍ലൻഡ്, സാൻമറിനോ, ഓസ്ട്രിയ, സ്വീഡൻ, ഫിൻലാൻഡ്, മക്കാവു, ബെല്‍ജിയം, കാനഡ, ഇസ്രായേല്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് പതിനൊന്നു മുതല്‍ ഇരുപതു വരെയുള്ള സ്ഥാനങ്ങളില്‍.
ജിഡിപി പ്രതിശീര്‍ഷ പര്‍ച്ചേഴ്‌സിംഗ് പവര്‍ പാരിറ്റി പ്രകാരം 2023 ജൂണ്‍ വരെ ഇന്ത്യയുടെ ജിഡിപി പ്രതിശീര്‍ഷ വരുമാനം 9,073 ഡോളറാണ്. 2023ലെ ജിഡിപി പ്രതിശീര്‍ഷ റാങ്കിംഗില്‍ ഇന്ത്യ 129-ാം സ്ഥാനത്താണ്.
അതേസമയം ലോക ജിഡിപി റാങ്കിംഗില്‍ യുഎസ്‌എ, ചൈന, ജപ്പാൻ, ജര്‍മനി എന്നിവയ്ക്ക് ശേഷം ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.