വാഷിംഗ്ടണ്‍ ഡിസി: ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചശേഷം സിറിയയിലെയും ഇറാക്കിലെയും അമേരിക്കൻ സൈനിക താവളങ്ങള്‍ ആക്രമിക്കപ്പെട്ടത് 38 തവണ.
റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഭൂരിഭാഗം ആക്രമണങ്ങളുമെന്നു പെന്‍റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ അറിയിച്ചു.
ഇറാനുമായി ബന്ധമുള്ള സംഘടനകളാണ് ആക്രമണം നടത്തിയതെന്ന് അനുമാനിക്കുന്നു. ആക്രമണങ്ങളില്‍ 45 പേര്‍ക്കു പരിക്കേറ്റു.
ഹമാസിനെതിരായ യുദ്ധത്തിന് ഇസ്രയേലിനു സഹായം നല്കുന്നതിലും മേഖലയിലെ അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കുന്നതിലുമാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.