തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്നത് വ്യാജ ഭീഷണിയെന്ന് പൊലീസ്. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് ഭീഷണി സന്ദേശം മുഴക്കിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശി നിധിനാണ് വിളിച്ചത്.
നിധിൻ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നയാളാണെന്നാണ് വിവരം. സെക്രട്ടറിയേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശത്തിന് പിന്നാലെ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.
ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാല്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി വന്നിരുന്നു. വിദ്യാര്‍ത്ഥിയാണ് 112 നമ്ബരിലേക്ക് ഭീഷണി സന്ദേശം അയച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.