ഉന്നത വിദ്യാഭ്യാസം നേടാന്‍ സാധിക്കുന്നതിനൊപ്പം തന്നെ സ്വയംതൊഴില്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് തൊഴിലില്ലായ്മാ നിരക്ക് ഗണ്യമായി കുറച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
എസ്ബിഐയിലെ വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ തൊഴില്‍മേഖലയില്‍ നിലവിലുള്ള സ്ഥിതി വിലയിരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വയം തൊഴില്‍ ചെയ്യുന്ന ആളുകളുടെ എണ്ണം 2017-18 കാലയളില്‍ 52.2 ശതമാനമായിരുന്നെങ്കില്‍ 2022-23 ആയപ്പോഴേയ്ക്കും ഇത് 57.3 ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാന്‍മന്ത്രി മുദ്രാ യോജന, പിഎം സ്വാനിധി തുടങ്ങിയ പദ്ധതികളും ഇതിന് ഏറെ സഹായകരമായെന്നും പലതട്ടിലുള്ള ആളുകളിലും സ്വയംതൊഴില്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2022 ഡിസംബറില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. അക്കാലയളില്‍ 8.3 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്കെന്ന് സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി പുറത്ത് വിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.