ഇന്ത്യ അന്താരാഷ്‌ട്ര വ്യാപാരമേള പുതിയ വ്യാപാര സംരംഭങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ മേളയില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം വകുപ്പ്, ഫാം ഇൻഫര്‍മേഷൻ ബ്യൂറോ, വ്യവസായ വാണിജ്യ വകുപ്പ് , പ്ലാന്‍റേഷൻ ഡയറക്‌ടറേറ്റ് , കയര്‍ വികസന വകുപ്പ്, ഹാൻവീവ്, ഖാദി ആൻഡ് ഗ്രാമ വ്യവസായ ബോര്‍ഡ്, കൃഷി വകുപ്പ് , കേരഫെഡ്, ഔഷധി എന്നിവയുടെ സ്റ്റാളുകളാണ് പവലിയനില്‍ കേരളം ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമേ രുചിമേളം തീര്‍ക്കാൻ കുടുംബശ്രീ ഫുഡ് കോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്.
കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി അനുപ്രിയ പട്ടേലാണ് ഇന്ത്യ അന്താരാഷ്‌ട്ര വ്യാപാര മേളയുടെ 42-ാമത് പതിപ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 627 ചതുരശ്ര അടിയുള്ള പവലിയനില്‍ 44 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. മേള ഈ മാസം 27 ന് സമാപിക്കും.