കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കുട്ടിയുടെ അമ്മൂമ്മ. തങ്ങളെ ഒരു വെള്ള കാര്‍ സ്ഥിരമായി പിന്തുടരുന്നുവെന്നും അതില്‍ ചിലര്‍ തങ്ങളെ നോക്കുന്നത് കണ്ട് ഭയമാകുന്നുവെന്നും അഭികേലും സഹോദരും കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് തന്നെ പറഞ്ഞിരുന്നുവെന്ന് ഇവര്‍ പറയുന്നു.
ഇത് കുട്ടികളുടെ തോന്നലാകാമെന്ന് കരുതി ആശ്വസിപ്പിച്ചുവെന്നും അമ്മൂമ്മ വ്യക്തമാക്കി. കുട്ടിയെ കാറിലെത്തിയവര്‍ തട്ടിക്കൊണ്ട് പോയ ഉടൻ തന്നെ കുട്ടിയുടെ ജ്യേഷ്ഠൻ ഇക്കാര്യം ഉച്ചത്തില്‍ വിളിച്ച് പറയുകയും അമ്മൂമ്മ ഓടിച്ചെല്ലുകയും ചെയ്തു. കുട്ടികളെ നായ്ക്കള്‍ ഓടിച്ചതാകാമെന്ന് കരുതിയാണ് ഇവര്‍ ആദ്യം കരുതിയത്.
അടുത്തേക്ക് ചെന്നപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന് മനസിലായത്. എന്നാല്‍ കാര്‍ അപ്പോഴേയ്ക്കും കുട്ടിയുമായി പാഞ്ഞു. ഉടൻ തന്നെ ഈ ഭാഗത്ത് കൂടി നടന്നുവരികയായിരുന്ന തൊഴിലുറപ്പുകാരോടക്കം ഇക്കാര്യം ഇവര്‍ പറഞ്ഞു.
ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ച് കാറില്‍ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.