കൊച്ചി: ഐ.എസ്.എല്ലില്‍ ചെന്നൈയിൻ എഫ്.സിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് 2-3ന് പിന്നില്‍.
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം തുടങ്ങിയയുടൻ ഗാലറിയെ നിശ്ശബ്ദമാക്കി റഹിം അലി ബ്ലാസ്റ്റേഴ്സിന്റെ വലയില്‍ പന്തെത്തിച്ചു. എന്നാല്‍, പതിനൊന്നാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ദിമിത്രിയോസ് ദയമാന്റകോസ് ബ്ലാസ്റ്റേഴ്സിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ആതിഥേയരുടെ ആവേശത്തിന് അധികം ആയുസ്സുണ്ടായില്ല. രണ്ട് മിനിറ്റിനകം ചെന്നൈയിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ജോര്‍ദൻ മറെ വലയിലെത്തിച്ച് വീണ്ടും ലീഡ് സമ്മാനിച്ചു. 24ാം മിനിറ്റില്‍ ജോര്‍ദൻ വീണ്ടും ബ്ലാസ്റ്റേഴ്സ് നെറ്റ് കുലുക്കിയതോടെ ബ്ലാസ്റ്റേഴ്സ് പതറി. എന്നാല്‍, 38ാം മിനിറ്റില്‍ ക്വാമി പെപ്ര ഒരു ഗോള്‍ തിരിച്ചടിച്ചതോടെ രണ്ടാം പകുതിയില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്.