അന്തരിച്ച നടിയും സംഗീതജ്ഞയുമായ ആര്‍ സുബ്ബലക്ഷ്മിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ചെറുമകള്‍ സൗഭാഗ്യ വെങ്കിടേഷ്.
30 വര്‍ഷമായി തനിക്ക് ബലമായി നിന്ന മുത്തശ്ശിയെ നഷ്‍ടമായെന്ന് സൗഭാഗ്യ ഇൻസ്റ്റാഗ്രാമില്‍ സുബ്ബലക്ഷ്മിയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
‘എനിക്ക് മുത്തശ്ശിയെ നഷ്ടമായി. 30 വര്‍ഷമായി എനിക്ക് ബലമായും സ്‌നേഹമായും കൂടെ ഉണ്ടായിരുന്ന എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’ – സൗഭാഗ്യ കുറിച്ചു. നടിയും നര്‍ത്തകിയുമായ താര കല്യണിന്റെ മകളാണ് സൗഭാഗ്യ.
തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു ആര്‍ സുബ്ബലക്ഷ്മിയുടെ അന്ത്യം. ബാല്യകാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്ന താരം മുത്തശ്ശി കഥാപാത്രങ്ങളിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്. 87 വയസായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുൻപാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 100ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു. നന്ദനം, കല്യാണ രാമൻ, പാണ്ടിപ്പട, രാപ്പകല്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും സുബ്ബലക്ഷ്മി വേഷമിട്ടിട്ടുണ്ട്. നിരവധി പരസ്യങ്ങളിലും ടെലിഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്.