വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിന് ഇന്ത്യയെ പ്രശംസിക്കുന്നു. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ യുഎസ് സന്ദര്‍ശനത്തിനു ശേഷമാണ് അമേരിക്ക ഈ ഗൂഢാലോചന കണ്ടെത്തിയത്. സംഭവം ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കില്ല -ബ്ലിങ്കൻ പറഞ്ഞു.
ഖലിസ്ഥാൻ വിഘടനവാദി ഗുര്‍പട്‌വന്ത് സിംഗ് പന്നുനെ അമേരിക്കയില്‍വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ പിടിയിലായ ഇന്ത്യൻ വംശജനെതിരേ യുഎസ് ഫെഡറല്‍ കോടതിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഗുജറാത്ത് സ്വദേശിയും 52കാരനുമായ നിഖില്‍ ഗുപ്തയ്ക്കെതിരേ ഗുരുതര വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. ഗൂഢാലോചന അമേരിക്ക ഗൗരവമായിട്ടാണു കാണുന്നതെന്നു നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി വ്യക്തമാക്കി.