തിരുവനന്തപുരം: നിക്ഷേപങ്ങള്‍ ബാങ്കില്‍ നിന്ന് ട്രഷറിയിലിടണമെന്ന് പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ധനവകുപ്പ് സര്‍ക്കുലര്‍.
76 പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളുണ്ട്. ഇവയ്ക്ക് വിവിധ ബാങ്കുകളില്‍ 5734.05 കോടിയുടെ നിക്ഷേപമുണ്ട്. ഇത് ട്രഷറിയിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശം.
ബാങ്കുകളെക്കാള്‍ കൂടുതല്‍ പലിശ ട്രഷറി നല്‍കുന്നുണ്ടെങ്കിലും സമയത്തിന് പിൻവലിക്കാൻ കഴിയില്ല. ട്രഷറിയില്‍ നിക്ഷേപിക്കാത്തത് ഇതുകൊണ്ടാണ്. ട്രഷറിയില്‍ തന്നെ പണം നിക്ഷേപിക്കണമെന്ന് സെപ്തംബറിലും സര്‍ക്കുലറുണ്ടായിരുന്നു. എന്നാല്‍ ആരും അനുസരിച്ചില്ല. ഇനിയും അനുസരിച്ചില്ലെങ്കില്‍ ഉത്തരവാദിത്വം അതത് സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്കായിരിക്കുമെന്നും സര്‍ക്കുലറിലുണ്ട്.