അതേസമയം, ലാവലിൻ കേസില്‍ സിപിഎമ്മിന് സുപ്രീം കോടതിയില്‍നിന്ന് ബിജെപി സഹായം കിട്ടുന്നുവെന്നത് നൂറുശതമാനം സത്യമാണെന്നും കേസ് വീണ്ടുംവീണ്ടും മാറ്റിവയ്ക്കുന്നത് അവര്‍ തമ്മിലുള്ള അന്തര്‍ധാര കൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആര്‍എസ്‌എസിന്‍റെ കോമരമായി പ്രവര്‍ത്തിക്കുന്നവരെയാണ് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും റിക്രൂട്ട് ചെയ്യുന്നതെന്നാണ് എം.വി. ഗോവിന്ദൻ നേരത്തെ ആരോപിച്ചത്.
ജുഡീഷറിയുടെ മഹിമ അധികകാലം നിലനില്ക്കുമോ എന്ന് സംശയമാണ്. എക്സിക്യൂട്ടീവും ജുഡീഷറിയും തീരുമാനിക്കുന്നത് ഹിന്ദുത്വത്തിലേക്കുള്ള യാത്രയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ സഹകരണബാങ്കിന്‍റെ അവാര്‍ഡ് ദാന പരിപാടിയിലായിരുന്നു ജുഡീഷറിയെ വിമര്‍ശിച്ച് എം.വി. ഗോവിന്ദന്‍റെ പ്രസംഗം.
“എബിവിപിയുടെയും ആര്‍എസ്‌എസിന്‍റെയും സംഘപരിവാറിന്‍റെയും കോമരമായി പ്രവര്‍ത്തിക്കുന്നവരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും എടുക്കുകയാണ്. എത്രകാലം ഇന്നുനിലനില്ക്കുന്ന ജനാധിപത്യത്തിന്‍റെ, ജുഡീഷറിയുടെ മഹിമ നിലനില്ക്കും. ഒരുസംശയവും വേണ്ട, നിലനില്ക്കില്ല. എക്സിക്യൂട്ടീവും ജുഡീഷറിയും തീരുമാനിക്കുന്നത് ഹിന്ദുത്വത്തിലേക്കുള്ള യാത്രയായിരിക്കും. ഇങ്ങനെയുള്ള ഒരുപാട് അപകടങ്ങള്‍ നമ്മള്‍ അഭിമുഖീകരിക്കുന്നുണ്ട്..’- എം.വി. ഗോവിന്ദൻ പറഞ്ഞു.