കേരളീയത്തനിമ വിളിച്ചോതുന്ന വാദ്യമേളങ്ങളും ദുബായിലെ വിവിധ സംഘടനകളില്‍ നിന്നുള്ള കലാകാരന്മാരുടെ കലാപരിപാടികളും കോര്‍ത്തിണക്കിയാണ് പ്രൗഢഗംഭീരമായ ചടങ്ങ് അരങ്ങേറിയത്. നിര്‍മ്മാതാവിനും സംവിധായകനും പുറമേ ചിത്രത്തിലെ അഭിനേതാക്കളായ ഷൈൻ ടോം ചാക്കോ, ആത്മീയാ രാജൻ (ജോസഫ് ഫെയിം), പ്രശസ്ത അവതാരക പാര്‍വ്വതി ബാബു, അമിര്‍ നിയാസ്, ചിത്രത്തില്‍ മുഖ്യവേഷമണിയുന്ന സംവിധായകൻ ലാല്‍ ജോസ് എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു.
ഇത്രയും കാലത്തെ ചലച്ചിത്ര ജീവിതത്തില്‍ തന്റെ ഒരു ചിത്രത്തിൻ്റേയും ചടങ്ങുകള്‍ ദുബായില്‍ നടന്നിട്ടില്ലെന്ന് സംവിധായകൻ ലാല്‍ ജോസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
യു.എ.ഇയില്‍ തൻ്റെ മൂന്നു ചിത്രങ്ങള്‍ ചിത്രീകരിച്ചിരുന്നു. അറബിക്കഥ, ഡയമണ്ട് നെക്ലസ്, മ്യാവു എന്നിവ. എന്നിട്ടുകൂടി ദുബായില്‍ ഒരു ചടങ്ങ് നടത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ചിത്രത്തിൻ്റെ അണിയറ പ്രവര്‍ത്തകര്‍ ഏറെ അഭിനന്ദനമര്‍ഹിക്കുന്നതായി ലാല്‍ ജോസ് പറഞ്ഞു.
പ്രേക്ഷകരെ ഏറെ വശീകരിക്കുവാൻ കഴിയുന്ന ഷൈൻ ടോം ചാക്കോ താളപ്പെരുമക്കൊപ്പവും നൃത്തച്ചുവടുകള്‍ വച്ചും സജീവമായപ്പോള്‍ ജനം ആര്‍പ്പുവിളിച്ച് സന്തോഷം പങ്കിട്ടു.
ചലച്ചിത്രനിര്‍മ്മാതാക്കളായ മഹാ സുബൈര്‍ (വര്‍ണ്ണചിത്ര ഫിലിംസ്),
നൗഷാദ് ആലത്തൂര്‍, നടി പ്രാചി ടെഹ്ലാൻ എന്നിവരും ചടങ്ങില്‍ സന്നിഹിതരായവരില്‍ പ്രമുഖരാണ്. ചിത്രത്തിനു വേണ്ടി പ്രത്യേകമായി ചിത്രീകരിച്ച പ്രൊമോ സോംഗ് പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.
പൂര്‍ണ്ണമായും ക്രൈം ത്രില്ലറായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിവ്യാ പിള്ള
ഉള്‍പ്പടെ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
തിരക്കഥ – കെ.എം. പ്രതീഷ്. ഷീലാ പോളിൻ്റെ വരികള്‍ക്ക് സംവിധായകൻ ആര്‍.എ. ഷഫീര്‍ ഈണം പകര്‍ന്നിരിക്കുന്നു.
ശേഖര്‍ വി. ജോസഫാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – അയൂബ് ഖാൻ,
കലാസംവിധാനം – കോയാസ്, മേക്കപ്പ് – റോണക്സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്, പ്രൊജക്റ്റ് ഡിസൈനര്‍ -ലിജു നടേരി.
ജനുവരി ഒന്നിന് ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജോര്‍ജിയയിലും കേരളത്തിലെ ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലുമായി പൂര്‍ത്തിയാകും. പി.ആര്‍.ഒ.- വാഴൂര്‍ ജോസ്.