Wednesday, April 24, 2024
HomeKeralaമുനീര്‍, ഷാജി ഗ്രൂപ്പുകള്‍ ശക്തമാകുന്നു

മുനീര്‍, ഷാജി ഗ്രൂപ്പുകള്‍ ശക്തമാകുന്നു

പാണക്കാട് കുടുംബത്തെ വിവാദത്തിലേക്കു വലിച്ചിഴച്ച കുറ്റത്തില്‍ നിന്നും  പി.കെ. കുഞ്ഞാലിക്കുട്ടിക്ക്  ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന വിശ്വാസം ശക്തിപ്രാപിച്ചിരിക്കുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടിവാദിക്കുന്നവരും പാണക്കാട് കുടുംബത്തെ തൊട്ടുകളിച്ചതില്‍ വിഷമിക്കുന്നവരാണ്.  പാണക്കാട് കുടുംബത്തിന്റെ ചിന്താഗതിക്കൊപ്പമാണ്  ലീഗ് നേതൃത്വം. എം.കെ. മുനീര്‍, കെ.എം.ഷാജിയും അടക്കമുള്ള കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ ശക്തിപ്രാപിച്ചുവെന്നതാണ് ഇപ്പോഴത്തെ  കൊളിളക്കം കൊണ്ടു സംഭവിച്ചത്.  കുഞ്ഞാലിക്കുട്ടിയുടെ നേതൃമാറ്റം ആവശ്യപ്പെട്ടില്ലെങ്കിലും  പാണക്കാട് മുഈന്‍ അലി തങ്ങള്‍ക്കെതിരേ നടപടി എടുക്കാത്തതും  കുഞ്ഞാലിക്കുട്ടിക്ക് പ്രഹരമാണ്. തങ്ങള്‍ ചെയ്തതു തെറ്റാണെന്നു മാത്രമാണ് പറഞ്ഞത്.  പാണക്കാട് കുടുംബത്തില്‍ നിന്നും ഒരാള്‍ക്കെതിരേ നടപടി എടുത്താല്‍ പാര്‍ട്ടി പിളരുമെന്ന അവസ്ഥയാണ്.  അതിലും ഭേദം കുഞ്ഞാലിക്കുട്ടിയെ ഒതുക്കുന്നതാണെന്നു ചിന്തിക്കുന്നവരും പാര്‍ട്ടിയിലുണ്ട്.

 മൂന്നരപ്പതിറ്റാണ്ടോളമായി കുഞ്ഞാലിക്കുട്ടിക്ക് ചുറ്റും കറങ്ങുന്ന ലീഗ് രാഷ്ട്രീയം അസ്തമിക്കുന്നു.  ശനിയാഴ്ച മലപ്പുറത്ത്  ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം ഇതിന്റെ സൂചനയായാണ്  ലീഗിലെ പ്രമുഖര്‍ വിലയിരുത്തുന്നത്.  മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിക്കായി കുഞ്ഞാലിക്കുട്ടിക്കൊപ്പം വാദിക്കാന്‍  ജനറല്‍ സെക്രട്ടറി പി എം എ സലാം മാത്രമേ  ഉണ്ടായുള്ളൂ.  നേതൃത്വം വിടുമെന്ന്  പറഞ്ഞ് കുഞ്ഞാലിക്കുട്ടി  രാജിഭീഷണിയും  മുഴക്കി. എന്നും കൂടെ ഉറച്ചുനിന്ന കെ പി എ മജീദടക്കം കൈവിട്ടു.  പാണക്കാട് കുടുംബത്തില്‍ നിന്ന് പങ്കെടുത്ത ബഷീറലിയും റഷീദലിയും നടപടി പാടില്ലെന്ന് പറഞ്ഞു. അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, വൈസ് പ്രസിഡന്റ് എം പി അബ്ദുള്‍ സമദ് സമദാനി, പി വി അബ്ദുള്‍ വഹാബ് എന്നിവരോട് യോഗത്തിനു മുമ്പ് കെ എം ഷാജി, പി എം സാദിഖലി എന്നിവരെല്ലാം നടപടിയെടുക്കുന്നതില്‍ വിയോജിപ്പ് അറിയിച്ചിരുന്നു.
ഏതായാലും ഒന്നോ രണ്ടു ദിവസം കൊണ്ടു  മുസ്ലീംലീഗിലെ പ്രശ്‌നം തീരില്ല.  കുഞ്ഞാലിക്കുട്ടി തിരിച്ചുവരുമെന്നതും വെട്ടിനിരത്താന്‍ ആയിരിക്കുമെന്നും നേതാക്കള്‍ക്ക് അറിയാം. ഏതായാലും  കുറച്ചുനാള്‍ കൂടി  പുകഞ്ഞുനില്‍ക്കുന്ന പര്‍വതമായി  ലീഗ് മാറും. ഇഡി അന്വേഷണം പോലും വന്നതും പാണക്കാട് തങ്ങളെ  വിവാദത്തിലേക്കു വലിച്ചിഴച്ചതും പെട്ടെന്നുമാറില്ല.

ടി.എസ്. അന്‍സാരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular