ബാലസോർ: ഒഡിഷയിലെ ബാലസോർ ജില്ലയിലെ ചൂതാട്ട കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡിനിടെ വനിതാ ഇൻസ്പെക്ടറെയും സഹപ്രവർത്തകരെയും അക്രമികള്‍ മർദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.
തല്‍സാരി മറൈൻ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഇൻ ചാർജ് ചമ്ബാബതി സോറനും സംഘവുമാണ് ആക്രമിക്കപ്പെട്ടത്.
ഞായറാഴ്ച രാത്രി ഉദയ്പൂർ ഗ്രാമത്തിലെ ചൂതാട്ടം നടക്കുന്ന വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെ ആയിരുന്നു സംഭവം. നാട്ടുകാരില്‍ ചിലർ കൈയേറ്റം ചെയ്യുകയും വനിതാ പോലീസ് ഓഫീസറെയും ജീവനക്കാരെയും മുറിയില്‍ പൂട്ടിയിടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭോഗ്രായി പോലീസ് സ്റ്റേഷനില്‍ നിന്നും ചന്ദനേശ്വർ ഔട്ട്‌പോസ്റ്റില്‍ നിന്നും കൂടുതല്‍ പോലീസ് സേന സ്ഥലത്തെത്തി സംഘത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ 20 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജലേശ്വർ സബ് ഡിവിഷണല്‍ പോലീസ് ഓഫീസർ ദിലീപ് സാഹു പറഞ്ഞു.