ലാഹോർ: പാകിസ്ഥാനില്‍ ലാഹോർ കേന്ദ്രീകരിച്ചുള്ള അധോലോക നേതാവും ചരക്ക് ഗതാഗത ശൃംഖലയുടെ ഉടമയുമായ അമീർ ബലാജ് ടിപ്പു ( 34 ) വെടിയേറ്റ് മരിച്ചു.
ഞായറാഴ്ച ചുംഗ് മേഖലയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കവെയായിരുന്നു സംഭവം. വെടിയേറ്റ ടിപ്പുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടിപ്പുവിന്റെ അംഗരക്ഷകർ അക്രമിയെ വെടിവച്ചു കൊന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ടിപ്പുവിനെ പിന്തുണയ്ക്കുന്ന നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ടിപ്പുവിന്റെ പിതാവ് ആരിഫ് അമീർ 2010ല്‍ അല്ലാമ ഇക്ബാല്‍ എയർപോർട്ടിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നു.