മംഗളൂരു: ടിപ്പു സുല്‍ത്താന്റെ കട്ടൗട്ട് നീക്കണമെന്ന നിർദേശവുമായി ഡി.വൈ.എഫ്.ഐയ്ക്ക് പൊലീസ് നോട്ടിസ്. ദക്ഷിണ കന്നഡയിലെ ഉള്ളാള്‍ താലൂക്കില്‍ ഹറേകലയിലെ ഡി.വൈ.എഫ്.ഐ ഓഫിസിനു മുന്നില്‍ സ്ഥാപിച്ച ആറടി പൊക്കമുള്ള കട്ടൗട്ട് എടുത്തുമാറ്റണമെന്ന് കൊണാജെ പൊലീസ് നിർദേശിച്ചു.
ക്രമസമാധാന പ്രശ്‌നം മുന്നില്‍കണ്ടാണ് ഇത്തരമൊരു നിർദേശമെന്നാണ് നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സിപിഐ എമ്മിൻ്റെ യുവജന വിഭാഗമായ ഡിവൈഎഫ്‌ഐ മംഗളൂരുവില്‍ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂരു രാജാവായ ടിപ്പു സുല്‍ത്താൻ്റെ കട്ടൗട്ട് ദിവസങ്ങള്‍ക്ക് മുമ്ബ് സ്ഥാപിച്ചിരുന്നതായി പോലീസ് തിങ്കളാഴ്ച പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ ഏതെങ്കിലും കട്ടൗട്ടും കട്ടൗട്ടും സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയുടെ അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചില്ലെങ്കില്‍ കട്ടൗട്ട് നീക്കം ചെയ്യണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
കട്ടൗട്ട് മാറ്റുന്ന പ്രശ്‌നമില്ലെന്ന് ഡി.വൈ.എഫ്.ഐ ദക്ഷിണ കന്നഡ അധ്യക്ഷൻ ബി.കെ ഇംതിയാസ് പ്രതികരിച്ചു. പാർട്ടി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് കട്ടൗട്ട് സ്ഥാപിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടിപ്പുവിനു പുറമെ റാണി അബ്ബക്ക, കോട്ടി, ചെന്നയ തുടങ്ങിയ സ്വാതന്ത്ര്യ സമര പോരാളികളുടെയും സാമൂഹിക പരിഷ്‌കർത്താക്കളുടെയും കട്ടൗട്ടുകളും ബാനറുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയർത്തിയിട്ടുണ്ടെന്നും ഇംതിയാസ് പറഞ്ഞു.
എന്നു മുതലാണ് പൊതുസ്ഥലത്ത് ടിപ്പു ബാനറിനും പ്രതിമയ്ക്കും കട്ടൗട്ടിനുമെല്ലാം സർക്കാർ നിരോധനമേർപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു. ദക്ഷിണ കന്നഡയില്‍ ബി.ജെ.പി സർക്കാരാണോ, അതോ കോണ്‍ഗ്രസാണോ ഭരിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ നേതാവ് ചോദിച്ചു.