കഴിഞ്ഞ മാസം 14നു രാവിലെ 6.45 ഓടെയാണ് ഹര്‍ഷാദ് ജയില്‍ ചാടി രക്ഷപ്പെട്ടത്. ജയില്‍ വളപ്പിലെ പത്രമെടുക്കാനായി പുറത്തിറങ്ങിയ ഇയാള്‍ ഓടി റോഡിലേക്കിറങ്ങി ബന്ധുവായ റിസ്‌വാന്‍ എന്നയാളുടെ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
റിസ്‌വാന്‍ നേരത്തേ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് പോലീസിനു ഹർഷാദിനെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നത്. ടാറ്റൂ ആര്‍ട്ടിസ്റ്റായ അപ്‌സര തലശേരിയില്‍ ഒരു ടാറ്റു സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്നപ്പോഴാണു ഹര്‍ഷാദിനെ പരിചയപ്പെട്ടത്.
മധുരയിലെത്തിയ ഹര്‍ഷാദ് ആദ്യ രണ്ടാഴ്ച താമസിച്ചത് തമിഴ്‌നാട് സബ് കളക്ടര്‍ വാടകയ്ക്കു നല്‍കിയ ഫ്ലാറ്റിലായിരുന്നു. ഇത് യാതൊരു സംശയത്തിനും ഇടയാക്കിയില്ല. തുടര്‍ന്ന് കാരക്കുടിയിലെ കല്ലല്‍ എന്ന സ്ഥലത്തെ വാടകവീട്ടിലേക്കു മാറുകയായിരുന്നു.