ഡാലസ് ∙ ഫ്ലു ആരംഭിച്ചതിനുശേഷം ഡാലസ് കൗണ്ടിയിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 46 വയസ്സുള്ളയാളാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡാലസ് കൗണ്ടിയിലുള്ളവർ എത്രയും വേഗം ഫ്ലു വാക്സീൻ എടുക്കണമെന്ന് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൺ സർവീസ് ഡയറക്ടർ ഡോ. ഫിലിഫ് ഹുവാംഗ് ആവശ്യപ്പെട്ടു. കോവിഡ് വൈറസ് പോലെ തന്നെ ഇൻഫ്ലുവൻസാ വൈറസിനേയും ഗൗരവമായി കാണണമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
കോവിഡ് വാക്സീനോടൊപ്പമോ, ബൂസ്റ്റർ ഡോസിനോടൊപ്പമോ ഫ്ലു വാക്സീൻ എടുക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നും ഫിലിഫ് പറഞ്ഞു. കഴിഞ്ഞവർഷം ഫ്ലു രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു. മാസ്ക് ധരിച്ചതും, കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനു ജനം തയാറായതും ഫ്ലു പടർന്ന് പിടിക്കുന്നത് തടഞ്ഞുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പി പി ചെറിയാൻ