ഗസ്സ സിറ്റി: ഗസ്സയില്‍ ജൂതകുടുംബങ്ങളെ പാർപ്പിച്ച് തങ്ങളുടെ നിയന്ത്രണത്തിലാക്കുമെന്ന ഇസ്രായേല്‍ പ്രഖ്യാപനങ്ങള്‍ക്കിടെ ഹമാസ് പ്രതികരണവുമായി രംഗത്തുവന്നു.
ഇസ്രായേല്‍ ആക്രമണത്തിനുശേഷവും ഗസ്സ ഫലസ്തീനികളുടെ നിയന്ത്രണത്തില്‍ തന്നെ തുടരുമെന്ന് ഹമാസ് വ്യക്തമാക്കി. ഗസ്സയുടെ ഭാവി ഫലസ്തീനികളായിരിക്കും തീരുമാനിക്കുകയെന്നും ഹമാസ് രാഷ്ട്രീയ വിഭാഗം ഉപ മേധാവി ഖലീല്‍ അല്‍ യഹ്‌യ പറഞ്ഞു.
ഫതഹ് പാർട്ടിയുമായി ഹമാസ് ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫലസ്തീൻ അതോറിറ്റിയുമായി ചർച്ച നടത്തുന്നില്ല. ഫലസ്തീൻ രാഷ്ട്രരൂപീകരണത്തില്‍നിന്നു പിന്നോട്ടില്ലെന്നും ഹമാസ് നേതാവ് പറഞ്ഞു.