ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തില്‍ നേരിട്ട ഞെട്ടിക്കുന്ന അതിക്രമത്തിന്‍റെ വീഡിയോ പങ്കുവച്ച് ടിക്ക് ടോക്ക് താരം.
ഹാലി കേറ്റ് എന്ന ടിക് ടോക് ഇൻഫ്ലുവൻസറാണ് ന്യൂയോർക്ക് നഗരത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അതിക്രമം വീഡിയോയിലൂടെ വിവരിച്ച് രംഗത്തെത്തിയത്. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഹാലി കേറ്റ് താൻ നേരിട്ട ദുരവസ്ഥ വിവരിച്ചത്. ന്യൂയോർക്കിലെ മാൻഹാറ്റനിലൂടെ നടക്കുമ്ബോള്‍ ഒരാള്‍ വെറുതെ വന്ന് മുഖത്തടിച്ചു എന്നാണ് ഹാലി കേറ്റ് വീഡിയോയിലൂടെ പറഞ്ഞത്. ന്യൂയോർക്കിലെ തെരുവുകളില്‍ സ്ത്രീകള്‍ നിരന്തരം ആക്രമണം നേരിടുകയാണെന്നും ഇതിന് പരിഹാരം വേണമെന്നും ഹാലി കേറ്റ് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
ടിക്ക് ടോക്കിലെ താരമായ ഹാലിയുടെ വീഡിയോ മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയിലാകെ വലിയ ചർച്ചയായി മാറി. ന്യൂയോർക്കിലെ ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ചുള്ള ഹാലി കേറ്റിന്‍റെ വിഡിയോ 50 മില്യനോളം ആളുകളാണ് ഇതിനകം കണ്ടത്. അതിനിടയില്‍ എക്സ് ഉടമ എലോണ്‍ മസ്കിന്‍റെ ശ്രദ്ധയിലും വീഡിയോ എത്തി. ഉടനടി തന്നെ ഭരണകൂടത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് എലോണ്‍ മസ്ക് രംഗത്തെത്തി. അമേരിക്കയിലെ പ്രമുഖ നഗരങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കൂടിവരികയാണെന്നും കൃത്യമായ നടപടിയെടുക്കാൻ ഭരണകർത്താക്കള്‍ക്ക് സാധിക്കില്ലെന്നുമാണ് ടിക്ക് ടോക്ക് താരത്തിന്‍റെ വീഡിയോ പങ്കുവച്ച് എലോണ്‍ മസ്ക് എക്സില്‍ കുറിച്ചത്. ന്യൂയോർക്ക് അധികൃതർ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും ഇതാണ് കുറ്റകൃത്യങ്ങള്‍ വർധിക്കാനുള്ള കാരണമെന്നും മസ്ക് അഭിപ്രായപ്പെട്ടു. ദിനം പ്രതി ഇത് വർധിക്കുകയാണെന്നും കർശന നടപടി എടുക്കാൻ അധികൃതർ തയ്യാറാകണമെന്നും മസ്ക് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് സമാധാനത്തോടെ നഗരത്തിലിറങ്ങാൻ ഗവർണർ നാഷനല്‍ ഗാർഡുകളുടെ സഹായം തേടേണ്ട അവസ്ഥയാണെന്നും അദ്ദേഹം കുറിച്ചു.
മസ്കിനെ പോലെതന്നെ നിരവധി പേരാണ് സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയും നടപടി ആവശ്യപ്പെട്ടും രംഗത്തെത്തിയത്. അമേരിക്കൻ നഗരങ്ങളില്‍ ഇത്തരം കുറ്റവാളികള്‍ ഉണ്ടാകുന്നത് കർശന നടപടികളിലൂടെ അടിച്ചമർത്തണമെന്നാണ് വീഡിയോ ഹാലിയുടെ വീഡിയോ പങ്കുവച്ച് ഏവരും ആവശ്യപ്പെടുന്നത്. ഇത്തരം ക്രിമിനലുകളെ പിടികൂടി ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.
ആലപ്പുഴ: പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആടുജീവിതം. റിലീസിന് പിന്നാലെ എങ്ങും ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനിടെയാണ് ആടുജീവിതം പ്രദർശിപ്പിക്കുന്നതിനിടെ ഒരാള്‍ തിയറ്ററിലിരുന്ന് മൊബൈല്‍ ഫോണില്‍ ചിത്രം പകർത്തിയത്. സംഭവത്തില്‍ ചെങ്ങന്നൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. സീ സിനിമാസ്.