തിരുവനന്തപുരം : കിളിമാനൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നപേര്‍ പിടിയില്‍. മേഖല വെട്ടൂര്‍ സ്വദേശി ഹുസൈന്‍ (20) , വെണ്‍കുളം സ്വദേശി രാഖില്‍ (19) , മാന്തറ സ്വശേി കമാല്‍ (18) എന്നിവരാണ് പിടിയിലായത്.
ഇന്‍സ്റ്റാഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെണ്‍കുട്ടി കുറുച്ച നാളായി സൗഹൃദത്തിലായിരുന്നു.
ശനിയാഴ്ച രാത്രി 12 മണിക്ക് പെണ്‍കുട്ടിയെ കാണാന്‍ ഹുസൈനും സുഹൃത്തകളും പെണ്‍കുട്ടിയുടെ വീടിന്റെ് പരിസരത്ത് എത്തിച്ചേര്‍ന്നത്. ഹുസൈൻ പെണ്‍കുട്ടിയോട് വീടിന്
പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. താൻ പുറത്തുണ്ടെന്നും കാണമമെന്നും പ്രതി പെണ്‍കുട്ടിയോട് പറഞ്ഞു. ഇതനുസരിച്ച് പുറത്തേക്ക് എത്തിയ പെണ്‍കുട്ടിയെ ഹുസൈനും സുഹൃത്തുക്കളും ചേർന്ന് തട്ടി കൊണ്ടു പോകുകയായിരുന്നു. ആളൊഴിഞ്ഞ റബ്ബർ പുരയിടത്തിലെ ഷെഡിലാണ് മൂന്ന് പേരും ചേർന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പോലീസ് അന്വേഷിച്ച് എത്തിതിരിക്കാന്‍ പെണ്‍കുട്ടിയുടെ കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും പ്രതികള്‍ നശിപ്പിച്ചിരുന്നു. ഇതിനിടയില്‍ പ്രതികള്‍ ബലമായി പെണ്‍കുട്ടിക്ക് മയക്കുമരുന്നും നല്‍കി.പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ബോധതഹിതയായി. അതിന് ശേഷം പ്രതികള്‍ സ്ഥലത്ത നിന്ന് രക്ഷപ്പെടുകയുമായിരുന്നു. അതേ സമയം പെണ്‍കുട്ടിയെ വീട്ടില്‍ കാണാതയോടെ മാതാപിതാക്കള്‍ കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണത്തില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെ പെണ്‍കുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു.
തുടർന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി ആർ പ്രദീപ് കുമാർ, കിളിമാനൂർ ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.