കൊച്ചി: കോവിഡ് വീണ്ടും എത്തുന്നതായി ഐ.എം.എ കൊച്ചി. സംഘടനയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍,സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ നടത്തിയ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച ചർച്ച ഉണ്ടായത് .
ചില വൈറല്‍ രോഗങ്ങളുടെ രീതി ഇങ്ങനെയാണെങ്കിലും കവിടിന് ഇടയിലെ ഇടവേള ഇത്രയും ചുരുങ്ങിയത് ഇത് ആദ്യമെന്ന് യോഗം വിലയിരുത്തിയിരുന്നു.
ഏപ്രില്‍ രണ്ടാമഴ്‌ച്ച നടത്തിയ പരിശോധനയില്‍ ഏഴുശതമാനം ടെസ്റ്റുകള്‍ പോസിറ്റിവായിട്ടുണ്ട്. എന്നാല്‍, ഗുരുതരാവസ്ഥ എവിടെയും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗളൂരുവില്‍ ഈ മാസത്തെ വേസ്റ്റ് വാട്ടര്‍ പരിശോധനയില്‍ വൈറസ് സജീവമാണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു . ഇതിനർഥം രാജ്യത്ത് കോവിഡ് വീണ്ടും തലപൊക്കിത്തുടങ്ങി എന്നാണ്.
ഡെങ്കിപ്പനി പടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധക്കെതിരെ മുന്‍കരുതല്‍ വേണമെന്നും യോഗം നിർദ്ദേശിക്കുന്നു . ഐ.എം.എ കൊച്ചി സയന്റിഫിക് അഡ്വൈസര്‍ ഡോ. രാജീവ് ജയദേവന്‍, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. എം.എം. ഹനീഷ്, മുന്‍ പ്രസിഡന്റുമാരായ ഡോ. സണ്ണി പി. ഓരത്തേല്‍, ഡോ. മരിയ വര്‍ഗീസ്, ഡോ. എ. അല്‍ത്താഫ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കു ചേർന്നിരുന്നു