ആലപ്പുഴ: ഐടിഐ വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പരസ്പരം കൈമാറിയ സംഭവത്തില്‍ ചെങ്ങന്നൂരില്‍ അഞ്ചു വിദ്യാർത്ഥികള്‍ അറസ്റ്റില്‍.
ഹോർട്ടികള്‍ചർ ഒന്നാം വർഷ വിദ്യാർത്ഥികളായ കോഴഞ്ചേരി സ്വദേശി നന്ദു (20), പെണ്ണുക്കര സ്വദേശി ആദർശ് മധു (19), കൊല്ലം പോരുവഴി സ്വദേശി അമല്‍ രഘു (19), നെടുമുടി സ്വദേശി അജിത്ത് പ്രസാദ് (18), കൈനകരി സ്വദേശി അതുല്‍ ഷാബു (19) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാം പ്രതി നന്ദുവാണ് പെണ്‍കുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടില്‍നിന്നു ഫോട്ടോ എടുത്ത് ഇന്റർനെറ്റില്‍ നിന്ന് എടുത്ത നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് രണ്ടാം പ്രതിക്ക് സമൂഹമാധ്യമം വഴി കൈമാറിയത്. തുടർന്ന് മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടി പ്രിൻസിപ്പല്‍ മുഖാന്തരം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.