Friday, May 3, 2024
HomeKeralaനാടൻപശുവിന്റെ ചാണകവും ഗോമൂത്രവും മാത്രം വളം, കിട്ടിയത് നൂറുമേനി, നിലവാരം കൂടിയ അരിയ്‌ക്ക് വില കിലോ‌യ്‌ക്ക്...

നാടൻപശുവിന്റെ ചാണകവും ഗോമൂത്രവും മാത്രം വളം, കിട്ടിയത് നൂറുമേനി, നിലവാരം കൂടിയ അരിയ്‌ക്ക് വില കിലോ‌യ്‌ക്ക് നൂറ് രൂപ

തിരുവല്ല: മണ്ണിന്റെ ജൈവസമ്ബത്ത് നിലനിറുത്തി യുവകർഷകരുടെ കൂട്ടായ്മയില്‍ നെല്‍കൃഷിയില്‍ നൂറുമേനി വിളവെടുത്തു.

നിരണംപഞ്ചായത്തിലെ അരിയോടിച്ചാല്‍ പാടത്തെ 11 ഏക്കറിലാണ് ഒൻപതാം വർഷവും ഇവർ കൃഷിയില്‍ വിജയം കൊയ്യുന്നത്. തിരുവല്ല മഹാലക്ഷ്മി സില്‍ക്സ് ഉടമ ടി.കെ വിനോദ് കുമാർ, കടപ്ര എസ്.എൻ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടർ ഹരികൃഷ്ണൻ, പ്രവാസി മലയാളി ഓമനകുമാർ എന്നിവരാണ് ജൈവകൃഷി ചെയ്ത് മാതൃകയാകുന്നത്. ജോലി തിരക്കുകള്‍ക്കിടയിലും തനത് കൃഷിയിലുള്ള ഇവരുടെ താല്‍പ്പര്യമാണ് നല്ലവിളവ് നേടിയെടുക്കാൻ സാധിക്കുന്നത്.

ഹൈബ്രിഡ് വിത്തുകള്‍ക്ക് പകരം പരമ്ബരാഗതമായ വയനാടൻ നെല്‍വിത്തുകളാണ് ഇവർ കൃഷിചെയ്യുന്നത്. ഇത്തവണ ഉപയോഗിച്ചത് കുഞ്ഞ് കുഞ്ഞ് എന്ന ഇനത്തില്‍പ്പെട്ട വിത്താണ്. നാടൻ പശുവിന്റെ ചാണകവും ഗോമൂത്രവുമാണ് വളം. ഇത് വിനോദ് കുമാറിന്റെ ഫാമില്‍ നിന്നെത്തിക്കും. സുഭാഷ് പലേക്കർ ആരംഭിച്ച സീറോ ബഡ്ജറ്റ് നാച്വറല്‍ ഫാമിംഗ് പദ്ധതി പ്രകാരമുള്ള കൃഷിരീതിയാണ് ഇവർ പിന്തുടരുന്നത്. യാതൊരുവിധ കീടനാശിനി ഉപയോഗവും നെല്‍കൃഷിയ്ക്ക് വേണ്ടിവരുന്നില്ല. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്തതിനാല്‍ നെല്ലിന് രോഗപ്രതിരോധ ശേഷിയും കൂടുതലാണെന്ന് ഇവർ പറയുന്നു.

മേന്മയുള്ള അരി ആഹാരം കഴിക്കാം

മറ്റു കർഷകരെ അപേക്ഷിച്ച്‌ വിളവെടുത്ത നെല്ല് ഇവർ സിവില്‍ സപ്ലൈസിന് കൊടുക്കാറില്ല. സ്വന്തമായി നെല്ല് പുഴുങ്ങി അരിയാക്കി ആവശ്യക്കാർക്ക് നല്‍കുന്നു. അമ്ബത് ശതമാനം തവിട് നിലനിറുത്തി കുത്തിയെടുക്കുന്നതിനാല്‍ ഫൈബറിന്റെ അളവ് കൂടുതലാണ്. അതിനാല്‍ ഷുഗർ രോഗികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം മേന്മയുള്ള അരി ആഹാരം കഴിക്കാം. ഗുണനിലവാരം കൂടുതലുള്ളതിനാല്‍ കിലോയ്ക്ക് 100 രൂപയാണ് അരിവില. വർഷത്തില്‍ 500 കിലോയിലധികം അരി ആവശ്യക്കാർക്ക് നല്‍കിവരുന്നു കൂടുതല്‍ സ്ഥലങ്ങളിലേക്ക് ജൈവകൃഷിയെ വ്യാപിപ്പിക്കാനും ഇവർ ശ്രമിക്കുന്നുണ്ട്. പ്രദേശവാസികളായ കാഥികൻ നിരണം രാജൻ, ജിജു, ഷിബു എന്നിവരൊക്കെ ഇവരുടെ ജൈവകൃഷിക്ക് പിന്തുണയേകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular