പാരിസ്: ഫ്രഞ്ച് ലീഗില്‍ തുടർച്ചയായ മൂന്നാം കിരീടത്തിലേക്ക് അടുത്ത് പി.എസ്.ജി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പി.എസ്.ജി ലിയോണിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകർത്തു.
പോയന്‍റ് പട്ടികയില്‍ തലപ്പത്തിരിക്കുന്ന പാരിസ് ക്ലബിന് ലീഗില്‍ അഞ്ചു മത്സരങ്ങള്‍ ബാക്കി നില്‍ക്കെ രണ്ടാമതുള്ള മൊണോക്കോയേക്കാള്‍ 11 പോയന്‍റിന്‍റെ ലീഡുണ്ട്.
പോർചുഗീസ് സ്ട്രൈക്കർ ഗോണ്‍സാലോ റാമോസിനെ ഇരട്ടഗോളിന്‍റെ ബലത്തിലാണ് ലിയോണിനെ പി.എസ്.ജി തരിപ്പണമാക്കിയത്. ലൂകാസ് ബെറാള്‍ഡോയും വലകുലുക്കി. ലിയോണ്‍ താരം നെമഞ്ജ മാറ്റിച്ചിന്‍റെ വകയായിരുന്നു ഒരു ഗോള്‍. ഏണസ്റ്റ് നുവാമ ലിയോണിന്‍റെ ആശ്വാസ ഗോള്‍ നേടി. ലീഗിലെ ടോപ് സ്കോറർ കിലിയൻ എംബാപ്പെയെ ബെഞ്ചിലിരുത്തിയാണ് പരിശീലകൻ ലൂയിസ് എന്റിക്വെ ടീമിനെ കളത്തിലിറക്കിയത്.
ചാമ്ബ്യൻസ് ലീഗില്‍ ബാഴ്സയെ വീഴ്ത്തി സെമിയിലെത്തിയതിനു പിന്നാലെയാണ് പി.എസ്.ജി ലീഗ് വണ്‍ കിരീടവും ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്നത്. സെമിയില്‍ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടാണ് എതിരാളികള്‍. ബുധനാഴ്ച ലോറിയന്‍റിനെതിരായ മത്സരത്തില്‍ ജയിക്കുകയും മൊണോക്കോ നാലാമതുള്ള ലില്ലിക്കെതിരെ പരാജയപ്പെടുകയും ചെയ്താല്‍ പി.എസ്.ജി തങ്ങളുടെ 12ാം കിരീട നേട്ടത്തിലെത്തും. കഴിഞ്ഞ 12 സീസണുകളില്‍ പത്താം കിരീടമാണ് ടീം ലക്ഷ്യമിടുന്നത്.