ആലുവ: കെഎസ്‌ആർടിസി പരിസരത്ത് തെരുവുനായയുടെ കടിയേറ്റ 13 യാത്രക്കാരിലൊരാള്‍ മരിച്ചു. പെരുമ്ബാവൂർ ആയത്തുപടി പള്ളിക്കരക്കാരൻ പത്രോസ് പൈലിയാണ് മരിച്ചത്.
ചുണ്ടിലേറ്റ മുറിവു കാരണമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഏപ്രില്‍ ഒന്നിനും രണ്ടിനും കെഎസ്‌ആർടിസി പരിസരത്തും റെയില്‍വേ സ്‌റ്റേഷൻ റോഡിലും കണ്ണില്‍ കണ്ടവരെയെല്ലാം തെരുവുനായ കടിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ടയാളാണ് പത്രോസ്.
അന്ന് ആദ്യ ഡോസ് വാക്സില്‍ പത്രോസിന് നല്‍കിയിരുന്നു. ഒരാഴ്ച മുമ്ബ് പനി വന്നതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്ബാണ് പേ വിഷബാധ പ്രകടിപ്പിച്ചത്. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.