ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാർത്ത പ്രസിദ്ധീകരിച്ച് ഓസ്ട്രേലിയന്‍ പത്രമായ ഹെറാള്‍ഡ് സണ്‍.
ജെഡിഎസ് നേതാവും സിറ്റിങ് എം പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെയുള്ള ലൈംഗികാതിക്രമ കേസിനെ മുൻനിർത്തിയാണ് മോദിക്കെതിരായി ഹെറാള്‍ഡ് സണ്‍ വാർത്ത നല്‍കിയത്. പത്രത്തിന്റെ ആദ്യ പേജില്‍ തന്നെ ‘ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു കൂട്ട ബലാത്സംഗക്കാരനുമായി ബന്ധമുണ്ട്’ എന്ന തലക്കെട്ടോടെയാണ് വാർത്ത.
കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ചേർത്തുകൊണ്ടാണ് ഹെറാള്‍ഡ് സണ്‍ ഈ റിപ്പോര്‍ട്ട് പങ്കുവെച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലാണ് ഈ വാർത്ത ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ബി.ജെ.പിയുടെ കടുത്ത വിമര്‍ശകനുമായ ധ്രുവ് റാഠിയും ഈ റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, 3000 ത്തിലധികം യുവതികളെയാണ് പ്രജ്വല്‍ രേവണ്ണ ഭീഷണിപ്പെടുത്തി പീഡനത്തിരയാക്കിയിട്ടുള്ളത്. ഇവരില്‍ പലരും ഇപ്പോള്‍ സ്വന്തം നാട് പോലും വിട്ട് പോകേണ്ട അവസ്ഥയിലാണ്. പലരുടെയും വിഡിയോകള്‍ അവരുടെ ഗ്രാമങ്ങളില്‍ പ്രചരിച്ചതോടെയാണ് പലരും പലായനം എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.