കൊച്ചി: പെരുമ്ബാവൂർ ജിഷ വധക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷക്കെതിരെ പ്രതി അസം സ്വദേശി അമിറുല്‍ ഇസ്ലാം നല്‍കിയ അപ്പീലില്‍ ഇന്ന് ഹൈക്കോടതി വിധി പറയും.
ഉച്ചയ്ക്ക് 1.45ന് ഡിവിഷൻ ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. വധ ശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നല്‍കിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും.
വധ ശിക്ഷ ഒഴിവാക്കണം എന്നതു മാത്രമല്ല കുറ്റവിമുക്തനാക്കണമെന്ന ആവശ്യവും പ്രതി ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകം, ബാലാത്സംഗം, അതിക്രമിച്ചു കയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞത്.
എന്നാല്‍ താൻ നിരപരാധിയാണെന്നു ഇയാള്‍ ഹർജിയില്‍ പറയുന്നു. പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് വാദം. 2016 ഏപ്രില്‍ 28നാണ് പെരുമ്ബാവൂരിലെ നിയമ വിദ്യാർഥിനായിരുന്ന ജിഷ മരിച്ചത്.