Saturday, July 27, 2024
HomeAsiaരണ്ടാഴ്ചക്കിടെ ഗാസയില്‍നിന്ന് കുടിയിറക്കപ്പെട്ടത് 40 ശതമാനം പേര്‍; ആക്രമണം വീണ്ടും രൂക്ഷമാക്കി ഇസ്രയേല്‍

രണ്ടാഴ്ചക്കിടെ ഗാസയില്‍നിന്ന് കുടിയിറക്കപ്പെട്ടത് 40 ശതമാനം പേര്‍; ആക്രമണം വീണ്ടും രൂക്ഷമാക്കി ഇസ്രയേല്‍

ഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം ഇസ്രയേല്‍ സൈനിക നീക്കത്തിന്റെ ഭാഗമായി ഗാസയില്‍ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടത് ജനസംഖ്യയുടെ 40 ശതമാനമെന്ന് യുഎൻ.

ഒൻപത് ലക്ഷത്തിലധികം ആളുകളാണ് നിർബന്ധിതമായി കുടിയിറക്കപ്പെട്ടത്. ഇപ്പോഴും കുടിയൊഴിപ്പിക്കല്‍ തുടരുകയാണെന്നും പലസ്തീൻ അഭയാർഥികള്‍ക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

ഗാസയിലെ ജനങ്ങള്‍ സുരക്ഷിതത്വം തേടി എല്ലാം ഉപേക്ഷിക്കാൻ നിർബന്ധിതരാണെന്നും മുനമ്ബില്‍ സുരക്ഷിതമായ സ്ഥലങ്ങളില്ലെന്നും യുഎൻആർഡബ്ല്യുഎ പ്രസ്താവനയില്‍ പറയുന്നു.

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, മൂന്ന് ഹമാസ് നേതാക്കള്‍ എന്നിവർക്കെതിരെ അറസ്റ്റ് വാറന്റ്‌ തേടുകയാണെന്ന് രാജ്യാന്തര നീതിന്യായ കോടതി (ഐസിസി) ചീഫ് പ്രോസിക്യൂട്ടർ അറിയിച്ചതിനുപിന്നാലെയാണ് യുഎൻ വെളിപ്പെടുത്തല്‍.

അതേസമയം, ഗാസയിലുടനീളം ഇസ്രയേല്‍ രൂക്ഷമായ ആക്രമണം തുടരുകയാണ്. ഇന്ന് രാവിലെയോടെയാണ് ഇസ്രയേല്‍ സൈന്യം ആക്രമണം വീണ്ടും ശക്തമാക്കിയത്. വടക്ക് ജബാലിയയിലും തെക്ക് റഫയിലും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേർ കഴിഞ്ഞ മണിക്കൂറുകളില്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 24 മണിക്കൂറിനിടെ 106 പലസ്തീനികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. റഫയില്‍ ഒരു പാർപ്പിട കെട്ടിടം തകർന്നതിനെത്തുടർന്ന് കുറഞ്ഞത് എട്ട് പേർ മരിച്ചിട്ടുണ്ട്. മുന്നറിയിപ്പില്ലാതെയാണ് ആക്രമണങ്ങള്‍.

വടക്കൻ ഗാസയില്‍ സിവിലിയൻ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ജബാലിയ അഭയാർഥി ക്യാമ്ബിലേക്കും ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. വെള്ളവും ഭക്ഷണവുമില്ലാതെ നഗരത്തിൻ്റെ ഒരു കോണില്‍ ക്യാമ്ബ് ഒറ്റപ്പെട്ടിരിക്കുകയായിരുന്നു. ഇവിടെയാണ് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്.

ഗാസയിലുടനീളം തീവ്രമായ ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെയോടെ ഇസ്രയേല്‍ സൈന്യം ആക്രമണം വീണ്ടും ശക്തമാക്കുകയായിരുന്നു.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ജെനിനില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ലെബനനിലെ ടയർ മേഖലയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല ഗ്രൂപ്പിൻ്റെ കമാൻഡറെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഒക്‌ടോബർ ഏഴ് മുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 35,562 പേർ കൊല്ലപ്പെട്ടു. 79,652 പേർക്ക് പരുക്കേറ്റു.

നെതന്യാഹു, പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ്‌ തലവൻ യഹ്യ സിന്‍വാർ, ഹമാസിൻ്റെ സൈനിക വിഭാഗത്തിൻ്റെ കമാൻഡർ-ഇൻ-ചീഫ് മുഹമ്മദ് അല്‍-മസ്രി, ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവൻ ഇസ്മാഈല്‍ ഹനി എന്നിവർക്കെതിരെയാണ് ഐസിസി പ്രോസിക്യൂഷൻ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടത്.

RELATED ARTICLES

STORIES

Most Popular