ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരമ്ബരയില്‍ അട്ടിമറി വിജയവുമായി ലോകകപ്പിലെ ആതിഥേയരായ അമേരിക്ക. ഇന്ന് നടന്ന ആദ്യ ടി20 മത്സരത്തില്‍ ബംഗ്ലാദേശിനെ അമേരിക്ക തോല്‍പ്പിച്ചു.
അഞ്ചു വിക്കറ്റിന്റെ വിജയമാണ് അമേരിക്ക നേടിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ 153-6 എന്ന സ്കോർ ആയിരുന്നു ഉയർത്തിയത്.
ബംഗ്ലാദേശിനായി ബാറ്റ് കൊണ്ട് 57 റണ്‍സ് എടുത്ത ഹ്രിദോയ് മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അമേരിക്ക ഒരു ഘട്ടത്തില്‍ 15 ഓവറില്‍ 94-5 എന്ന നിലയില്‍ ആയിരുന്നു. അവിടെ നിന്ന് സി ജെ ആൻഡേഴ്സണ്‍, ഹർമീത് സിംഗ് എന്നിവർ ചേർന്നു പടുത്ത കൂട്ടുകെട്ട് അമേരിക്കയെ കരകയറ്റി.
20ആ ഓവറിലേക്ക് അവർ വിജയം പൂർത്തിയാക്കി. 34 റണ്‍സ് എടുത്ത ആൻഡേഴ്സണും, 13 പന്തില്‍ 33 റണ്‍സ് എടുത്ത് ഹർമീത് സിംഗും ആണ് അമേരിക്കയെ ചരിത്ര വിജയത്തിലേക്ക് എത്തുച്ചത്.