തൃശൂർ:മണലൂരില്‍ യുവതിയേയും ഒന്നര വയസ്സുകാരിയായ മകളേയും കനോലിക്കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭർതൃസഹോദരനും അമ്മയും അറസ്റ്റില്‍.
കൃഷ്ണപ്രിയയുടെ ഭർതൃമാതാവ് അനിത , സഹോദരൻ അഷില്‍ എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.കൃഷ്ണപ്രിയയുടെ ആത്മഹത്യയ്ക്ക് കാരണം ഭർതൃ മാതാവിൻ്റേയും,സഹോദരൻ്റേയും മാനസിക പീഡനമാണ് എന്ന കണ്ടെത്തിലിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സ്ത്രീധത്തിന്റെ പേരില്‍ മകളെ ഇരുവരും മാനസികമായി പീഡിപ്പിച്ചിരുന്നതായി കൃഷ്ണപ്രിയയുടെ മരണശേഷം പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.അഖിലിന്റെയും കൃഷ്ണപ്രിയയുടെയും പ്രണയവിവാഹമായിരുന്നു. വിവാഹശേഷം അനിതയും അഷിലും സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് പിതാവിൻറെ പരാതി.
സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണ കുറ്റവും ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.ഏപ്രില്‍ 29ന് വീട്ടില്‍ നിന്നും കാണാതായ കൃഷ്ണപ്രിയയും മകളെയും മുപ്പതിനാണ് പാലാഴി ഭാഗത്ത് കനോലി കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സി ഐ വിഎസ് വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.