Wednesday, May 1, 2024
HomeKeralaസഞ്ജിത് ധീരനായിരുന്നു ജിഹാദികള്‍ ഭീരുക്കളും അക്കൗണ്ടിലേക്ക് ഒഴുകുന്നത് കോടികള്‍

സഞ്ജിത് ധീരനായിരുന്നു ജിഹാദികള്‍ ഭീരുക്കളും അക്കൗണ്ടിലേക്ക് ഒഴുകുന്നത് കോടികള്‍

സഞ്ജിത് ധീരനായിരുന്നു… വധിച്ച ജിഹാദികള്‍ ഭീരുക്കളും… വെറുതേ ഒരോളത്തിന് പറഞ്ഞു പോകുന്നതല്ല.. വ്യക്തമായ കാരണം അതിനുണ്ട്… ഇതിന് മുമ്പ് രണ്ടു തവണ സഞ്ജിത്തിന് നേരെ വധ ശ്രമം ഉണ്ടായി… രണ്ടു തവണയും അവര്‍ പരാജയപ്പെട്ടു… കാരണം അയാള്‍ തനിച്ചായിരുന്നു… കൊല്ലാന്‍ വന്നവരെ പ്രതിരോധിച്ചു… പൊരുതി നിന്നു… പഴുതു സൃഷ്ടിച്ച് രക്ഷപ്പെട്ടു… ഈ പഴുതടയ്ക്കാനാണ് സഞ്ജിത്തിനെ ഭാര്യ ഒപ്പമുള്ളപ്പോള്‍ ആക്രമിച്ചത്… ഭാര്യയെ അക്രമികള്‍ക്കിടയില്‍ ഉപേക്ഷിച്ച് അയാള്‍ക്ക് രക്ഷപ്പെടാനാകുമായിരുന്നില്ല… പൊരുതി വീഴുക മാത്രമായിരുന്നു മുന്നിലുള്ള വഴി… അതല്ലാതെ അയാളെ വീഴ്ത്താന്‍ കഴിയില്ലെന്ന് വന്ന ഭീരുക്കളായ ജിഹാദികള്‍ക്ക് അറിയാമായിരുന്നു.. സഞ്ജിത്ത് ധീരനായിരുന്നു… അഭിനവ അഭിമന്യു…- ഈ വികാരം പരിവാറുകാരും ഏറ്റെടുത്തു. സഞ്ജിത്തിന്റെ കുടുംബത്തെ സഹായിക്കാനുള്ള സോഷ്യല്‍ മീഡിയാ ആഹ്വാനം വലിയ പ്രതികരണമാണുണ്ടാക്കിയത്. ഇതുവരെ ഒരു കോടി 25 ലക്ഷം രൂപയാണ് സഞ്ജിത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലെത്തിയത്.

പരിവാറുകാരില്‍ പ്രമുഖനായ പ്രതീഷ് വിശ്വനാഥനാണ് സഞ്ജിത്തിന്റെ കുടുംബത്തിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രചരണം തുടങ്ങിയത്. ഈ കുടുംബത്തെ സഹായിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന തരത്തിലായിരുന്നു പോസ്റ്റ്. ഭാര്യയുടെ ബാങ്ക് അക്കൗണ്ടാണ് നല്‍കിയത്. ഇതിലേക്ക് ആദ്യ രണ്ടു ദിവസം കൊണ്ടു മാത്രം ഒരു കോടിക്കപ്പുറത്തേക്ക് സഹായമെത്തി. അത് ഇപ്പോഴും തുടരുന്നു. എസ് ഡി പി ഐ ആക്രമണത്തിലാണ് സഞ്ജിത്തുകൊല്ലപ്പെട്ടത്. ഭാര്യയുടെ കണ്‍മുന്നില്‍ വച്ചായിരുന്നു ആക്രമണം.

ആര്‍എസ്എസ് നേതാവ് സഞ്ജിത്തിനെ എസ് ഡി പി ഐക്കാര്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസും പറയുന്നത്. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത 5 പേര്‍ക്കു പുറമേ 3 പേര്‍ കൂടി പ്രതിപ്പട്ടികയില്‍ ഉണ്ച്. പ്രതികള്‍ക്കു കൃത്യം നടത്താനും കടന്നുകളയാനും സഹായം ചെയ്തവരാണിവര്‍. അറസ്റ്റിലായ ഒന്നാം പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷം തെളിവെടുപ്പിനും മറ്റുമായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിമിനല്‍ ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടോ, പ്രതികള്‍ക്കു സാമ്പത്തികം ഉള്‍പ്പെടെ ഇതര സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ പരിധിയിലാണ്. ഇക്കാര്യങ്ങളില്‍ തെളിവു ലഭിക്കുന്നതോടെ കൂടുതല്‍ പേര്‍ പ്രതികളായേക്കും. കേസിലെ ഒന്നാം പ്രതിക്കെതിരെ നെന്മാറ പൊലീസ് സ്റ്റേഷനില്‍ 2015ല്‍ 3 കേസുകള്‍ ഉണ്ട്. മൂര്‍ച്ചയേറിയ വലിയ ആയുധങ്ങള്‍ ഉപയോഗിച്ചു തലയിലും ശരീരഭാഗങ്ങളിലും വെട്ടിയതിനെ തുടര്‍ന്നുണ്ടായ ഗുരുതര പരുക്കുകള്‍ മൂലമാണു സഞ്ജിത്ത് മരിച്ചത്.

തന്റെ പാതി ജീവന്‍ വെട്ടേറ്റു പിടയുമ്പോള്‍ ജീവന്‍ രക്ഷിക്കാനായി നിസഹായയായി കരഞ്ഞു തളര്‍ന്ന് മുന്‍പത്തെ പോലെ തിരിച്ചെത്തുമെന്ന പ്രതീക്ഷ പൊലിഞ്ഞതിന്റെ ആഘാതം വിട്ടുമാറാതെ അര്‍ഷിത ഇപ്പോഴും കഴിയുകയാണ്. അഞ്ചു പേര്‍ ചേര്‍ന്ന് അര്‍ഷിതയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. നാലു പേരെന്നാണ് പൊലീസ് പറഞ്ഞത്. രാവിലെ 8.40ന് വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്നും, ഗട്ടര്‍ വന്ന് ബൈക്ക് സ്ലോ ആക്കിയപ്പോള്‍ കാറില്‍ വന്നവര്‍ വെട്ടുകയായിരുന്നുവെന്നും അര്‍ഷിത പറയുന്നു.

അഞ്ച് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അവരെ ഇനി എപ്പോള്‍ കണ്ടാലും തിരിച്ചറിയും. ആരും മുഖം മറച്ചിരുന്നില്ല. സജിത്തിന് ഭീഷണിയുണ്ടായിരുന്നു. അതിനാല്‍ ഒരാഴ്ച മുന്നേ മമ്പറത്തുള്ള തന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. തന്നെ വലിച്ച് ചാലിലേക്ക് ഇട്ട ശേഷം, നാട്ടുകാരുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ വെട്ടിയതെന്നും അര്‍ഷിത പറഞ്ഞു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. ഭാര്യയെ നഗരത്തിലെ ജോലിസ്ഥത്തേക്ക് കൊണ്ടുപോകുമ്പോള്‍ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

റോഡില്‍ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അര്‍ഷിതയ്ക്ക് മുന്നില്‍ വച്ച് വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സഞ്ജിത്ത് മരിച്ചിരുന്നു. ശരീരത്തില്‍ മുപ്പതോളം വെട്ടുകള്‍ ഉണ്ടായിരുന്നു. എലപ്പുള്ളിയിലെ വീട്ടിലെ മുറിയില്‍ മരവിച്ച അവസ്ഥയില്‍ ഒരേ ഇരിപ്പാണ് അര്‍ഷിത.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular