മുംബൈ: ടേക്ക് ഓഫിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സീറ്റില്ലാതെ വിമാനത്തില്‍ നില്‍ക്കുന്ന യാത്രക്കാരനെ കണ്ടതോടെ യാത്ര വൈകി ഇൻഡിഗോ വിമാനം, മുംബൈയില്‍ നിന്നും വാരാണസിയിലേക്ക് പോകുന്ന ഇൻഡിഗോ എയർലൈൻസിന്റെ 6E 6543 വിമാനത്തിലായിരുന്നു സംഭവം.
യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്ന നടപടികളില്‍ സംഭവിച്ച പിഴവാണ് സംഭവത്തിന് പിന്നിലെന്നാണ് കമ്ബനിയുടെ വിശദീകരണം.
ചൊവ്വാഴ്ച രാവിലെ 7.50ഓടെയായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ടേക്ക് ഓഫിന് തൊട്ടുമുമ്ബാണ് വിമാനത്തില്‍ ഒരു യാത്രക്കാരൻ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ജീവനക്കാരെത്തി വിവരം തിരക്കിയപ്പോഴാണ് സീറ്റില്ലാത്തതിനാലാണ് നില്‍ക്കുന്നതെന്ന് യാത്രക്കാരൻ വെളിപ്പെടുത്തിയത്. ഇതോടെ വിമാനം എയറോബ്രിഡ്ജിലേക്ക് കൊണ്ടുവന്ന് യാത്രക്കാരനെ ഇറക്കുകയായിരുന്നു.
യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്ന നടപടികളില്‍ ചില പിശകുകള്‍ സംഭവിച്ചുവെന്നാണ് സംഭവത്തില്‍ ഇൻഡിഗോയുടെ വിശദീകരണം. കണ്‍ഫേം ടിക്കറ്റുള്ള യാത്രക്കാരന്റെ ടിക്കറ്റ് മറ്റൊരാള്‍ക്ക് കൂടി അബദ്ധത്തില്‍ അനുവദിച്ചതാണ് സംഭവത്തിന് പിന്നിലെന്നും കമ്ബനി പറയുന്നു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും യാത്രാ നടപടികളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്നും ഇൻഡിഗോ വ്യക്തമാക്കി.