പാലക്കാട് :ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസില്‍ സ്ത്രീക്കും കൂട്ടാളിയായ കാമുകനും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
വടക്കൻ പറവൂർ മന്നം ചോപുള്ളി വീട്ടില്‍ സദാനന്ദൻ (58), തോലനൂർ പൂളയ്ക്കല്‍ പറമ്ബ് കുന്നിന്മേല്‍ വീട്ടില്‍ ഷീജ (41) എന്നിവരെയാണ് പാലക്കാട് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
കേസിലെ ഒന്നാം പ്രതിയായ സദാനന്ദന് 19 വര്‍ഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കൂട്ടു പ്രതിയായ ഷീജയ്ക്ക് 9 വര്‍ഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ഷീജയുടെ ഭര്‍ത്താവിൻ്റെ മാതാപിതാക്കളായ സ്വാമിനാഥൻ, പ്രേമകുമാരി എന്നിവരെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സദാനന്ദനുമായുള്ള ഷീജയുടെ ബന്ധം ഭര്‍ത്താവ് അറിയുമെന്ന ഭീതിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഭർത്താവിൻ്റെ വീട്ടുകാരുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാൻ വേണ്ടിയാണ് പ്രതികള്‍ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് കുറ്റപത്രത്തില്‍ ആരോപിച്ചത്