കൊച്ചി: പനമ്ബിള്ളി നാഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവിന്റെ കാമുകനെ പിടികൂടാനാകാതെ പൊലീസ്. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് തൃശൂർ സ്വദേശി റഫീഖിനെ പ്രതിചേർത്തിരിക്കുന്നത്.
കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ചോഫാണെന്നാണ് പൊലീസ് പറയുന്നത്.
പനമ്ബിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തില്‍ പ്രതിയായ യുവതിയുടെ ആണ്‍ സുഹൃത്തിനെതിരെ മെയ് 16നാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാമുകനെതിരെ കേസെടുത്ത്. കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ല.
തൃശ്ശൂർ സ്വദേശിയായ റഫീഖിനെതിരെ സൗത്ത് പൊലീസാണ് കേസ് എടുത്തത്. റഫീഖ് തന്നെ വിവാഹം വാഗ്ദാനം നല്‍കി കമ്ബളിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ മൊഴി. ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. താൻ ഗർഭിണിയാണ് എന്ന് അറിയിച്ചപ്പോള്‍ റഫീഖ് ഒഴിവാക്കാൻ ശ്രമിച്ചതായും യുവതി മൊഴി നല്‍കി. തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു പീഡനം അതിനാല്‍ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഹില്‍ പാലസ് പൊലീസിന് കൈമാറിയിരുന്നു. റഫീക്കിനായി അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.