Saturday, July 27, 2024
HomeIndiaഡ്രൈവിങ് ലൈസൻസ് പ്രക്രിയ ലളിതമാക്കുന്നു; പുതിയ നിയമങ്ങളുമായി കേന്ദ്ര ഗതാഗത മന്ത്രാലയം

ഡ്രൈവിങ് ലൈസൻസ് പ്രക്രിയ ലളിതമാക്കുന്നു; പുതിയ നിയമങ്ങളുമായി കേന്ദ്ര ഗതാഗത മന്ത്രാലയം

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസൻസ് നേടാനുള്ള പ്രക്രിയ ലളിതമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചു.

ഇതുപ്രകാരം അപേക്ഷകർക്ക് ഇനി മുതല്‍ സ്വകാര്യ, സർക്കാർ അംഗീകൃത ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളില്‍ ടെസ്റ്റ് നടത്താം. ടെസ്റ്റിനായി ആർ.ടി.ഒകളെ മാത്രം ആശ്രയിക്കുന്ന നിലവിലെ രീതിയില്‍നിന്നുള്ള മാറ്റമാണിത്. 2024 ജൂണ്‍ ഒന്നിന് പുതിയ നിയമം നിലവില്‍ വരും.

ഡ്രൈവിങ് ലൈസൻസ് എടുക്കുന്ന വ്യക്തികള്‍ക്ക് ടെസ്റ്റ് നടപടിക്രമങ്ങള്‍ക്കായി അംഗീകൃത- സ്വകാര്യ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാം. ഈ കേന്ദ്രങ്ങള്‍ക്ക് ടെസ്റ്റുകള്‍ നടത്താനും സർട്ടിഫിക്കറ്റുകള്‍ നല്‍കാനുമുള്ള അനുമതിയുണ്ടാകും.

ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ആർ.ടി ഓഫീസ് വഴിയോ ലൈസൻസിനായി അപേക്ഷിക്കാം. അതേസമയം, ആവശ്യമായ രേഖകള്‍ സമർപ്പിക്കാനും ഡ്രൈവിങ് അഭിരുചി പ്രകടിപ്പിക്കാനും അപേക്ഷകർ മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസില്‍ എത്തേണ്ടതുണ്ട്.

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാല്‍ കൂടുതല്‍ കടുത്ത ശിക്ഷാ നടപടിയുണ്ടാകും. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലും വർധനവുണ്ട്. ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കുള്ള പിഴ 1000 രൂപ മുതല്‍ 2000 രൂപ വരെ വർധിപ്പിക്കും. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാല്‍ അവരുടെ മാതാപിതാക്കള്‍ നിയമനടപടിയും 25,000 രൂപ പിഴയും നേരിടേണ്ടിവരും. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുകയും വാഹനമോടിച്ച വ്യക്തിക്ക് 25 വയസ്സ് തികയുന്നത് വരെ ലൈസൻസിന് അർഹതയും നല്‍കില്ല.

പ്രധാന മാറ്റങ്ങള്‍

അപേക്ഷകർക്ക് റീജിയണല്‍ ട്രാൻസ്‌പോർട്ട് ഓഫീസിന് പകരം സ്വകാര്യ- സർക്കാർ അംഗീകൃത ഡ്രെവിങ് പരിശീലന കേന്ദ്രങ്ങളില്‍ ടെസ്റ്റ് നടത്താം. ഈ കേന്ദ്രങ്ങള്‍ ടെസ്റ്റുകള്‍ നടത്തി സർട്ടിഫിക്കറ്റുകള്‍ നല്‍കും.

പുതിയ ലൈസൻസിനാവശ്യമായ രേഖകളുടെ ഡോക്യുമെന്റേഷൻ കാര്യക്ഷമമാക്കും. ഇരുചക്രവാഹനത്തിനാണോ ഫോർ വീലറിന് വേണ്ടിയാണോ അപേക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കുമിത്. ഇത് ?ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയുടെ ആവശ്യകത കുറയ്ക്കും.

മലിനീകരണം കുറയ്ക്കുന്നതിന് ഏകദേശം 9,00,000 പഴയ സർക്കാർ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കും. കാർ മലിനീകരണ നിയന്ത്രണങ്ങള്‍ കർശനമാക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

ലൈറ്റ് മോട്ടോർ വെഹിക്കിള്‍ പരിശീലനത്തിന് കുറഞ്ഞത് ഒരു ഏക്കറും ഹെവി മോട്ടോർ വെഹിക്കിള്‍ പരിശീലനത്തിന് രണ്ട് ഏക്കർ സ്ഥലവും സ്വകാര്യ ഡ്രെവിങ് സ്‌കൂള്‍ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കണം.

അനുയോജ്യമായ പരിശോധനാ സൗകര്യങ്ങള്‍ സ്‌കൂളുകള്‍ ലഭ്യമാക്കണം.

പരിശീലകർക്ക് ഹൈസ്‌കൂള്‍ ഡിപ്ലോമയും കുറഞ്ഞത് 5 വർഷത്തെ ഡ്രെവിങ് പരിചയവും ബയോമെട്രിക്സ്, ഐ.ടി സംവിധാനങ്ങളുമായി പരിചയവും ഉണ്ടായിരിക്കണം.

ലൈറ്റ് മോട്ടോർ വാഹനങ്ങള്‍ക്ക് എട്ട് മണിക്കൂർ തിയറിയും 21 മണിക്കൂർ പ്രായോഗിക പരിശീലനവും ഉള്‍പ്പെടെ നാലാഴ്ചയില്‍ 29 മണിക്കൂർ ക്ലാസുണ്ടാകും.

ഹെവി മോട്ടോർ വാഹനങ്ങള്‍ക്ക് എട്ട് മണിക്കൂർ തിയറിയും 31 മണിക്കൂർ പ്രായോഗിക പരിശീലനവും ഉള്‍പ്പെടെ ആറ് ആഴ്ചയില്‍ 38 മണിക്കൂർ ക്ലാസാണ് വേണ്ടത്.

RELATED ARTICLES

STORIES

Most Popular