Saturday, July 27, 2024
HomeUncategorizedബംഗ്ലാദേശ് എംപിയെ കൊന്നത് ഇറച്ചിവെട്ടുകാരന്‍ ജിഹാദ് ക്വട്ടേഷന്‍ തുക അഞ്ച് കോടി

ബംഗ്ലാദേശ് എംപിയെ കൊന്നത് ഇറച്ചിവെട്ടുകാരന്‍ ജിഹാദ് ക്വട്ടേഷന്‍ തുക അഞ്ച് കോടി

കൊല്‍ക്കത്ത: ബംഗ്ലാദേശ് എംപിയെ കൊല്‍ക്കത്തയില്‍ തൊലിയുരിച്ച ശേഷം തുണ്ടംതുണ്ടമായി വെട്ടിനുറുക്കിയ വാടകക്കൊലയാളി ഇറച്ചിവെട്ടുകാരന്‍ ജിഹാദ്.

ബംഗ്ലാദേശിലെ ഇറച്ചിവെട്ടുകടയില്‍ ജോലി ചെയ്യുന്ന ഇയാള്‍ അതിക്രൂര കൊലയ്‌ക്കായി രണ്ട് മാസം മുന്‍പേ കൊല്‍ക്കത്തയില്‍ എത്തുകയും കൊല്‍ക്കത്ത വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലില്‍ തങ്ങുകയുമായിരുന്നു.

ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസിം അന്‍വറിനെ നാല് സഹായികളുടെ കൂടി സഹായത്തോടെയാണ് ഇറച്ചിവെട്ടുകാരന്‍ ജിഹാദ് തൊലിയുരിച്ച്‌, എല്ലുകള്‍ അടിച്ചുടച്ച്‌, ഇറച്ചി മാട്ടിറച്ചിവെട്ടുന്നതുപോലെ കൊത്തിയരിഞ്ഞ് ബാഗുകളില്‍ ഉപേക്ഷിച്ചത്.

ജിഹാദിന് പ്രതിഫലമായി കിട്ടിയത് അഞ്ച് കോടി രൂപയാണ്. അവാമി പാര്‍ട്ടിയുടെ എംപിയെ ജിഹാദ് കൊലപ്പെടുത്തിയത് എംപിയുടെ അടുത്ത സുഹൃത്തായ അഖ്തര്‍ ഉസ്മാന്‍ ഷാഹിന് വേണ്ടിയാണ്. അഖ്തര്‍ ഉസ്മാന്‍ ഷാഹിന്റെ ക്വട്ടേഷനാണ് ജിഹാദ് ഏറ്റെടുത്തത്. എംപിയെ വെട്ടിനുറുക്കിയ വാടകക്കൊലയാളി ജിഹാദിനെ കൊല്‍ക്കത്ത സിഐഡി ടീം അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകം ചുരുളഴിഞ്ഞത്.

നേരത്തെ ഈ എംപിയെ ബംഗ്ലദേശില്‍ നിന്നും കൊല്‍ക്കത്തയില്‍ ലൈംഗികമായി ആകര്‍ഷിച്ച്‌ എത്തിക്കാന്‍ ഒരു സ്ത്രീയെയും ഉപയോഗപ്പെടുത്തിയിരുന്നു. അഖ്തര്‍ ഉസ്മാന്‍ ഷാഹിന്റെ നിര്‍ദേശപ്രകാരം ശിലാന്‍റി റഹ്മാന്‍ എന്ന സ്ത്രീയാണ് ആകര്‍ഷിച്ച്‌ എംപിയെ കൊല്‍ക്കത്തയില്‍ എത്തിച്ചത്. ശിലാന്‍റി റഹ്മാനും വാടകക്കൊലയാളിയായ ഇറച്ചിവെട്ടുകാരന്‍ ജിഹാദും ചേര്‍ന്ന് മെയ് 15ന് കൊല്‍ക്കത്തയില്‍ നിന്നും ഫ്ലൈറ്റില്‍ രക്ഷപ്പെട്ടിരുന്നെങ്കിലും പിന്നീട് സിഐഡി സംഘം പിടികൂടുകയായിരുന്നു.

എംപി കൊല്‍ക്കത്തയില്‍ എത്തിയത് ഡോക്ടറെ കാണാന്‍
കൊല്‍ക്കത്ത സിഐഡി സംഘമാണ് എംപിയുടെ കൊലപാതകവാര്‍ത്ത പുറത്ത് വന്നതിന് ശേഷം കേസന്വേഷിക്കുകയും പ്രതികളെ സമര്‍ത്ഥമായി പിടികൂടുകയും ചെയ്തത്. ബംഗ്ലാദേശ് എംപി ചികിത്സാര്‍ത്ഥം ഡോക്ടറെ കാണാനാണ് കൊല്‍ക്കത്തയില്‍ എത്തിയതെന്ന് അറിയുന്നു. ആദ്യം അദ്ദേഹം ഇന്ത്യക്കാരനായ ഗോപാല്‍ ബിശ്വാസിന്റെ വീട്ടിലാണ് താമസിച്ചത്. മെയ് 12നാണ് ബംഗ്ലാദേശ് എംപി കൊല്‍ക്കത്തയില്‍ എത്തിയത്. 13നാണ് അദ്ദേഹം ഒരു ഡോക്ടറെ കാണാന്‍ പോയത്. പക്ഷെ പിന്നീട് എംപിയുടെ ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെടുന്നു. അതോടെ ഗോപാല്‍ ബിശ്വാസാണ് സുഹൃത്തായ ബംഗ്ലാദേശ് എംപിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.

RELATED ARTICLES

STORIES

Most Popular