സ്‌മാർട്ട്‌ഫോണുകളും ഡ്രോണുകളും നിർമ്മിക്കുന്നതിനായി ഗൂഗിള്‍ തമിഴ്നാട്ടിലേയ്‌ക്ക് .ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗൂഗിളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
ഡിജിറ്റല്‍ പരിവർത്തനം, നവീകരണം, ഇൻ്റർനെറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തല്‍ തുടങ്ങിയ പ്രധാന മേഖലകളിലാണ് ചർച്ചകള്‍ നടന്നതെന്ന് സർക്കാർ വ്യക്തമാക്കി . ഗൂഗിള്‍ ഉടൻ തന്നെ പിക്സല്‍ സ്മാർട്ട്ഫോണുകള്‍ ഇന്ത്യയില്‍ നിർമ്മിക്കാൻ തുടങ്ങുമെന്നാണ് റിപ്പോർട്ടുകള്‍ .
ചർച്ച ചെയ്ത സംരംഭങ്ങള്‍ നടപ്പിലാക്കുന്നതിനായി ഒരു സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ കമ്ബനിയും , സർക്കാരും തമ്മില്‍ ധാരണയായി . ഈ ടാസ്‌ക് ഫോഴ്‌സ് സംസ്ഥാനത്ത് ഡിജിറ്റല്‍ ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കും.തമിഴ്‌നാട്ടില്‍ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാനാണ് ഗൂഗിള്‍ തയ്യാറെടുക്കുന്നത്. ഇതോടെ ഗൂഗിളിന്റെ ഫ്‌ളാഗ്ഷിപ്പ് പിക്‌സല്‍ സ്‌മാർട്ട്‌ഫോണുകള്‍ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി തമിഴ്‌നാട് മാറും
തായ്‌വാനീസ് കമ്ബനിയായ ഫോക്‌സ്‌കോണുമായി സഹകരിച്ച് ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ തമിഴ്‌നാട്ടില്‍ അസംബിള്‍ ചെയ്യും. കൂടാതെ, ഗൂഗിളിന്റെ ഡ്രോണ്‍ സബ്സിഡിയറി കമ്ബനിയായ വിംഗ് അതിന്റെ ഡ്രോണുകള്‍ അസംബിള്‍ ചെയ്യുന്നതിനുള്ള യൂണിറ്റും തമിഴ്‌നാട്ടില്‍ സ്ഥാപിക്കും.
ചെന്നൈയ്‌ക്ക് സമീപമുള്ള ശ്രീപെരുമ്ബത്തൂരിലായിരിക്കും നിർമ്മാണ ശാലയെന്നാണ് സൂചന. കഴിഞ്ഞ വർഷം ഒക്ടോബറില്‍ ഗൂഗിള്‍ തങ്ങളുടെ പിക്സല്‍ 8, പിക്സല്‍ 8 പ്രോ ഫോണുകള്‍ ഇന്ത്യയില്‍ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചൈന വിടാനുള്ള ആപ്പിള്‍ പോലുള്ള കമ്ബനികളുടെ തന്ത്രപരമായ നീക്കങ്ങളുമായി യോജിക്കുന്നതാണ് ഗൂഗിളിന്റെ തീരുമാനം.
ഈ വലിയ നിക്ഷേപം സംസ്ഥാനത്ത് 30 ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലെ ഫ്ലെക്‌സ് പ്ലാൻ്റില്‍ ക്രോംബുക്കുകള്‍ നിർമ്മിക്കാൻ പിസി നിർമ്മാതാക്കളായ എച്ച്‌പിയുമായി ഗൂഗിള്‍ നേരത്തെ സഹകരിച്ചിരുന്നു.ഇന്ത്യയില്‍ ആപ്പിളിന്റെ വികസിച്ചു കൊണ്ടിരിക്കുന്ന അത്യാധുനിക നിർമ്മാണ കേന്ദ്രമായി മാറാൻ തുടങ്ങിയ തമിഴ്നാടിന് ഇത് കൂടുതല്‍ പ്രയോജനകരമാണ്.
സ്‌മാർട്ട്‌ഫോണുകള്‍ക്ക് പുറമേ, ഈ യുഎസ് ടെക് ഭീമൻ അതിന്റെ സബ്‌സിഡിയറി വിംഗ് എല്‍എല്‍സി വഴി സംസ്ഥാനത്ത് ഡ്രോണുകളുടെ നിർമ്മാണവും ആരംഭിക്കാൻ പോകുകയാണ്. പദ്ധതി പ്രകാരം, എല്‍എല്‍സി ഡ്രോണുകള്‍ക്കായി തമിഴ്‌നാട്ടില്‍ അസംബ്ലി ലൈൻ സ്ഥാപിക്കും.ഗൂഗിളിന്റെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാന വ്യവസായ മന്ത്രി ടിആർബി രാജയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും അടുത്തിടെ യുഎസില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഈ നീക്കം . ഡ്രോണ്‍ കയറ്റുമതി കേന്ദ്രമായി സ്വയം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതികള്‍ക്ക് എല്‍എല്‍സിയുടെ ഡ്രോണ്‍ നിർമ്മാണം സഹായകമായേക്കാം.
വ്യവസായ കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ ഡ്രോണ്‍ വിപണി 2022 ല്‍ ഏകദേശം 2.71 ബില്യണ്‍ ഡോളറില്‍ നിന്ന് 2030 ഓടെ 13 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.