വീണ്ടും മാരകമായ വൈറസുകളെ നിർമ്മിച്ച് ചൈന. ചൈനയിലെ ഹെബെയ് മെഡിക്കല്‍ സർവകലാശാലയിലെ ശാസ്ത്രജ്ഞർ എബോളയുടെ ഭാഗങ്ങള്‍ ഉപയോഗിച്ച് ഒരു മാരകമായ വൈറസിനെ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍.
മൂന്ന് ദിവസത്തിനുള്ളില്‍ മനുഷ്യനെ കൊല്ലാൻ ഈ പുതിയ വൈറസുകള്‍ക്ക് സാധിക്കും. പരീക്ഷണം നടത്തിയ ജീവികളെ വെറും മൂന്ന് ദിവസത്തിനുള്ളില്‍ ജനിതകമാറ്റം വരുത്തിയ വൈറസ് കൊന്നിരുന്നു.
ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസ് (COVID-19) വുഹാനിലെ ഒരു ലാബില്‍ നിന്നായിരുന്നു ചോർന്നത്. ഈ ആരോപണം നിലനില്‍ക്കെയാണ് ലോകത്തിന് തന്നെ ഭീഷണിയായ മറ്റൊരു വൈറസിനെ ചൈന സൃഷ്ടിച്ചത്. സയൻസ് ഡയറക്‌റ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ്, ചൈനയിലെ ഗവേഷകർ എബോള വൈറസില്‍ കണ്ടെത്തിയ ഗ്ലൈക്കോപ്രോട്ടീൻ ഉപയോഗിച്ചതായി വെളിപ്പെടുത്തിയത്. ഇത് മനുഷ്യശരീരത്തില്‍ ഉടനീളം വ്യാപിക്കുകയും ലാബിലുള്ളവരെ രോഗികളാക്കി മാറ്റിയെന്നും പറയപ്പെടുന്നു.
ഒന്നില്‍ കൂടുതല്‍ അവയവങ്ങളെ ഈ വൈറസുകള്‍ നശിപ്പിക്കും. പഠനമനുസരിച്ച്, വൈറസ് പരീക്ഷിച്ച മൃഗങ്ങളുടെ കണ്ണുകളുടെ ഉപരിതലത്തില്‍ ചുണങ്ങ് വരികയും പിന്നീട് അവയുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. മനുഷ്യനെ ദിവസങ്ങള്‍ കൊണ്ട് വകവരുത്തുന്ന ഈ വൈറസ് ലോകത്തിന് തന്നെ ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍.