Saturday, July 27, 2024
HomeAsiaകുഞ്ഞുങ്ങളേയും സ്ത്രീകളേയും ജീവനോടെ ചുട്ടുകൊന്ന് സയണിസ്റ്റ് നരാധമര്‍, റഫയില്‍ അഭയാര്‍ഥി ക്യാംപില്‍ 35 പേര്‍ കൊല്ലപ്പെട്ടു,...

കുഞ്ഞുങ്ങളേയും സ്ത്രീകളേയും ജീവനോടെ ചുട്ടുകൊന്ന് സയണിസ്റ്റ് നരാധമര്‍, റഫയില്‍ അഭയാര്‍ഥി ക്യാംപില്‍ 35 പേര്‍ കൊല്ലപ്പെട്ടു, 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 160 ഫലസ്തീനികളെ

സ്സ: ആക്രമണം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര കോടതി ഉത്തരവ് വകവയ്ക്കാതെ റഫയില് വീണ്ടും കൂട്ടക്കൊല നടത്തി ഇസ്റാഈല്.

റഫയില് അഭയം തേടിയെത്തിയവര്ക്ക് നേരെ നടത്തിയ ആക്രമണത്തില് ചുരുങ്ങിയത് 35 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്ട്ട്. ഇതില് ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. സ്ത്രീകളേയും കുട്ടികളേയും ജീവനോടെ ചുട്ടുകൊന്നു എന്നാണ് അല്ജസീറ റിപ്പോര്ട്ട് ചെയ്യുന്നത്.

പടിഞ്ഞാറന് റഫയിലെ തെല് അല് സുല്ത്താന് പ്രദേശത്തായിരുന്നു ആക്രമണം. ആയിരക്കണക്കിന് ആളുകളാണ് ഇവിടെ അഭയാര്ഥികളായി കഴിയുന്നത്. നിരവധിയാളുകള്ക്ക് ആക്രമണങ്ങളില് പരുക്കേറ്റിട്ടുണ്ട്. 24 മണിക്കൂറിനിടെ 160 ഫലസ്തീനികളാണ് റഫയില് കൊല്ലപ്പെട്ടത്.

ഇസ്റാഈല് വ്യോമാക്രമണത്തില് ടെന്റുകള്ക്ക് തീപിടിച്ചതായി ഹമാസ് വക്താവ് സമി അബൂ സുഹരി പറയുന്നു. ടെവന്റുകള് കത്തിയുരുകി ആളുകളുടെ ദേഹത്തേക്ക് വീണു. മനുഷ്യ ശരീരങ്ങളും ചൂടില് ഉരുകിപ്പോയി- അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം ഇസ്റാഈല് റഫയിലെ പ്രൈമറി സ്കൂളിന് നേരെ നടത്തിയ ആക്രമണത്തില് കുട്ടികളടക്കം 10 പേര് മരിച്ചിരുന്നു. ജബാലിയ അഭയാര്ഥി ക്യാംപിന് സമീപത്തെ സഫ്തവാവെയിലെ നസ്ല സ്കൂളാണ് ആക്രമിച്ചത്. ഒന്നിലേറെ തവണ സ്കൂളിന് നേരെ ആക്രമണമുണ്ടായി. ഡ്രോണ് ആക്രമണമാണ് നടന്നത്.

റഫയിലും ഗസ്സയുടെ വിവിധ ഭാഗങ്ങളിലും ഇസ്റാഈല് ആക്രമണം ശക്തിപ്പെടുത്തി. ഇന്നലെ തെക്കുകിഴക്കന് റഫയില് വരെ ഇസ്റാഈല് ടാങ്കുകളെത്തി. ജനങ്ങള് തിങ്ങിപ്പാര്ക്കുന്ന പടിഞ്ഞാറന് റഫ ലക്ഷ്യമാക്കിയാണ് സൈന്യം നീങ്ങുന്നത്. 35,903 പേരാണ് ഇതുവരെ ഗസ്സയില് കൊല്ലപ്പെട്ടത്. 80,420 പേര്ക്ക് പരുക്കേറ്റു.

RELATED ARTICLES

STORIES

Most Popular