കൊച്ചി: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തില്‍ വാക്പോരുമായി കേരള കത്തോലിക് ബിഷപ്സ് കൗണ്‍സിലും പ്രതിപക്ഷനേതാവ് വി.ഡി.
സതീശനും. മദ്യനയത്തില്‍ പ്രതിപക്ഷം തണുത്തുറഞ്ഞിരിക്കുകയാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വിമർശിച്ചു. ഇതിന് മറുപടിയുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തി.
സർക്കാരിനെ മദ്യനയത്തില്‍ രൂക്ഷമായി വിമർശിക്കുന്ന പ്രസ്താവനയില്‍ പ്രതിപക്ഷത്തെക്കുറിച്ച് ഒരു വരിയില്‍ മാത്രമാണ് പരാമർശമുണ്ടായിരുന്നത്. കൊച്ചിയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ കെ.സി.ബിസിയുടെ പ്രസ്താവനയോടുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍, 800 ബാറുകള്‍ അനുവദിച്ചപ്പോള്‍ അവരെവിടെയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.
കഴിഞ്ഞദിവസമാണ് പുതിയ വെളിപ്പെടുത്തല്‍ വന്നത്. പിന്നാലെ പ്രതിപക്ഷം സമരം തുടങ്ങി, യു.ഡി.എഫിന്റെ ഭരണകാലത്ത് അവർ വളരെ ശക്തിയായി ഇതൊക്കെ നിർത്തണം എന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.